'എന്റെ മകള്‍ വേദനയില്ലാതെ മരിക്കാന്‍ പ്രാര്‍ത്ഥിക്കണം'; ഭാഗ്യം തുണച്ചില്ലെങ്കില്‍ ഒരു ദിവസത്തിനകം ഡിലീറ്റാകാന്‍ പോകുന്ന ഈ പോസ്റ്റ് വായിക്കാതെ പോകരുത് 

ജീവിതത്തിലെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റിക്കൊള്ളാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച ഒരു പതിമൂന്നുവയസുകാരി ആര്യക്ക് വേണ്ടിയാണ് രേവതിയുടെ കണ്ണു നനയിക്കുന്ന പോസ്റ്റ്
'എന്റെ മകള്‍ വേദനയില്ലാതെ മരിക്കാന്‍ പ്രാര്‍ത്ഥിക്കണം'; ഭാഗ്യം തുണച്ചില്ലെങ്കില്‍ ഒരു ദിവസത്തിനകം ഡിലീറ്റാകാന്‍ പോകുന്ന ഈ പോസ്റ്റ് വായിക്കാതെ പോകരുത് 

നീണ്ട പോസ്റ്റ് വായിക്കാനിഷ്ടമില്ലെന്നറിയാം, പക്ഷെ വായിക്കണം ഒരേപക്ഷയാണ് എന്ന് തുടക്കത്തില്‍ കുറിച്ചുകൊണ്ടാണ് രേവതി രൂപേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ജീവിതത്തിലെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റിക്കൊള്ളാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച ഒരു പതിമൂന്നുവയസുകാരി ആര്യക്ക് വേണ്ടിയാണ് രേവതിയുടെ കണ്ണു നനയിക്കുന്ന പോസ്റ്റ്.

'ഇനിയൊന്നും നടക്കാനില്ല .... എന്റെ മകള്‍ വേദനയില്ലാതെ മരിക്കണം എന്ന് മാത്രമാണ് ഞാനിപ്പോള്‍ ആഗ്രഹിക്കുന്നത്. കണ്ടു നിക്കാന്‍ വയ്യ ചേച്ചീ... മകളുടെ എല്ലാ ആഗ്രഹങ്ങളും സാധിപ്പിച്ചു കൊടുത്തോളാന്‍ ഡോക്ടര്‍ പറഞ്ഞു', രേവതി ഫേസ്ബുക്കില്‍ ആര്യയുടെ അച്ഛന്റെ വാക്കുകളാണിത്. 

ആര്യയെ കാണാന്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ അവള്‍ കൗതുകപൂര്‍വ്വം നോക്കിയിരുന്ന ബാഗിന്റെ മാതൃകയിലുള്ള കീച്ചെയിന്‍ യാത്രപറഞ്ഞിറങ്ങുമ്പോള്‍ അവളെ ഏല്‍പിച്ചിട്ട് രേവതി പറഞ്ഞു 'മോളുടെ ആഗ്രഹങ്ങള്‍ എല്ലാം ഒരു കുഞ്ഞു പേപ്പറിലെഴുതി ഈ കുഞ്ഞു ബാഗിനകത്ത് ഇടണം.... എന്നിട്ട് ആന്റി വരുമ്പോള്‍ ആന്റിയ്ക്ക് തരണം...' പിന്നീടൊരുദിനം മടങ്ങിയെത്തിയപ്പോള്‍ ആര്യ എഴുതിവച്ച കുറിപ്പുകള്‍ തന്റെ കണ്ണു നനച്ചെന്ന് രേവതി കുറിക്കുന്നു. ആര്യ എഴുതിവെച്ച ആഗ്രഹങ്ങള്‍ ഇങ്ങനെയാണ്, വീട്ടില്‍ പോയി കുറേ ദിവസം ഇരിക്കണം, സ്‌കൂളില്‍ പോകണം, സ്‌കൂളിലേക്കുള്ള സാധനങ്ങള്‍ വാങ്ങണം. 

ആ മോള്‍ക്ക് ഇനിയുള്ള ചികിത്സ മജ്ജ മാറ്റി വയ്ക്കല്‍ ആണ്... അതു കൊണ്ട് അവള്‍ ഉറപ്പായും രക്ഷപ്പെടുമെങ്കില്‍, ലക്ഷങ്ങള്‍ ചിലവു വരുന്ന ആ ചികില്‍സയ്ക്കു വേണ്ടി ഞാന്‍ നിങ്ങളുടെ മുന്നില്‍ കൈ നീട്ടും, രേവതി കുറിക്കുന്നു. നാളെത്തെ ഒരു ദിവസത്തെ ആയുസേ ചിലപ്പോള്‍ ഈ പോസ്റ്റിന് ഉണ്ടാകു. അവളുടെ ഡോക്ടര്‍ നെഗറ്റീവ് ആണ് പറയുന്നതെന്തില്‍ പോസ്റ്റ് ഡിലീറ്റ് ആക്കും. ചികിത്സ കൊണ്ട് രോഗം ഭേദമാകുമെങ്കില്‍ ഞാന്‍ വരും നിങ്ങളുടെ മുന്നിലേക്ക്, രേവതി പോസ്റ്റ് അവസാനിപ്പിക്കുന്നു.

രേവതി രൂപേഷ് ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

എന്റെ മകള്‍ വേദനയില്ലാതെ മരിക്കാന്‍ ചേച്ചി പ്രാര്‍ത്ഥിക്കണം ......

ഹൃദയമുരുകി ജീവിക്കുന്ന ആ മനുഷ്യന്റെ അവസ്ഥ ...... എന്താണ് ഞാന്‍ മറുപടി പറയേണ്ടിയിരുന്നത് ..... എന്തു പറഞ്ഞാണ് ഞാന്‍ ആശ്വസിപ്പിക്കേണ്ടത് ......

13 വയസ്സുകാരിയായ ആര്യയ്ക്ക് മജ്ജയില്‍ ക്യാന്‍സറാണ് .എല്ലായിടത്തു നിന്നും മടക്കി. അവള്‍ക്കെല്ലാമറിയാം .........

അ+ ബ്ലഡ് അര്‍ജന്റായി വേണം രേരൂ .... ളയ യില്‍ പോസ്റ്റിടാമോ എന്ന് സുഹൃത്തായ ശ്രീകാന്ത് ചോദിച്ചപ്പോള്‍ അതൊരു 13 വയസ്സുകാരി പെണ്‍കുട്ടിയ്ക്കാണെന്ന് ഒരിയ്ക്കലും കരുതിയില്ല .ബ്ലഡ് കൊടുക്കാനായി ഉണ്ടായിരുന്ന 4 പേരില്‍ രണ്ടു പേര്‍ സ്ത്രീകളായിരുന്നു. ഒന്ന് എന്റെ ചേച്ചിയും ,ഒന്ന് എന്റെ ളയ ഫ്രണ്ടും .അവര്‍ രണ്ടു പേര്‍ക്കും ഒയ കുറവായതുകൊണ്ട് ബ്ലഡ് കൊടുക്കാന്‍ സാധിച്ചില്ല . ഒയ കുറവാണെന്ന് മുന്നേ നിങ്ങള്‍ക്ക് അറിയാമായിരുന്നില്ലേ എന്ന് കുട്ടിയുടെ പിതാവ് നീരസത്തോടെ ചോദിച്ചപ്പോള്‍ ബ്ലഡ്
കൊടുക്കാന്‍ ചേച്ചിയേയും കൊണ്ട് ചാടിത്തുള്ളി പോന്ന എന്റെ സകല സന്തോഷവും പോയി .നാട്ടിലെ പ്രസാദേട്ടന്‍ പറഞ്ഞതനുരിച്ച് ളൗറ വിതരണം ചെയ്യാന്‍ വന്ന സഖാക്കളെ കണ്ടപ്പോള്‍ അവിടെ നിന്ന് രണ്ട് പേരും ,എന്റെ സുഹൃത്ത് രതീഷിനേയും വിളിച്ച് ബ്ലഡ് സംഘടിപ്പിച്ചു കൊടുത്ത് മടങ്ങുമ്പോള്‍ എന്താവശ്യമുണ്ടെങ്കിലും വിളിച്ചോളൂ എന്ന് പറഞ്ഞ് എന്റെ നമ്പര്‍ അദ്ദേഹത്തിന് കൊടുത്തു പോന്നു.....

അങ്ങനെ ഒരു രാത്രിയില്‍ പരിചയമില്ലാത്ത ഒരു നമ്പറില്‍ നിന്നും ചേച്ചീ ,നാളെ മോള്‍ക്ക് ബ്ലഡ് വേണ്ടി വരും എന്ന് പറഞ്ഞ് അദ്ദേഹം വീണ്ടും വിളിച്ചു .... അന്ന് അദ്ദേഹം കുറച്ചു നേരം സംസാരിച്ചു .മകളുടെ അസുഖം ... ഇപ്പോഴത്തെ അവസ്ഥ .... അങ്ങനെയങ്ങനെ ... ഞാന്‍ പറഞ്ഞു എല്ലാം ശരിയാകും ... എത്രയെത്ര അത്ഭുതങ്ങള്‍ നടന്നിരിക്കുന്നു .... ഇല്ല ചേച്ചീ ഇനിയൊന്നും നടക്കാനില്ല .... എന്റെ മകള്‍ വേദനയില്ലാതെ മരിക്കണം എന്ന് മാത്രമാണ് ഞാനിപ്പോള്‍ ആഗ്രഹിക്കുന്നത് .കണ്ടു നിക്കാന്‍ വയ്യ ചേച്ചീ ..... മകളുടെ എല്ലാ ആഗ്രഹങ്ങളും സാധിപ്പിച്ചു കൊടുത്തോളാന്‍ ഡോക്ടര്‍ പറഞ്ഞു. അവള്‍ക്ക് അത്ര വലിയ ആഗ്രഹങ്ങള്‍ ഒന്നുമില്ല .. ചിക്കന്‍ കഴിക്കണം ,മാങ്ങ കഴിക്കണം ഇതൊക്കെയാണ് പറയുന്നത് . പിന്നെ ലുലു മാളില്‍ പോകണം എന്നു പറയുന്നുണ്ട് .അതിപ്പോള്‍ നടക്കും എന്ന് തോന്നുന്നില്ല ... അവളുടെ അവസ്ഥയും പിന്നെ ഞങ്ങളുടെ അവസ്ഥയും ... അങ്ങനെയാണ് ....

മോളെ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ കൊണ്ടുവരുമ്പോള്‍ എന്നെ വിളിക്കൂ ... നമുക്ക് അവളെയും കൊണ്ട് ലുലു മാളില്‍ പോകാം ... എന്ത് ധൈര്യത്തിലാണ് ഇത് പറഞ്ഞത് എന്നറിയില്ല .എന്നെ വിശ്വസിച്ച് നില്ക്കുന്ന 29 പേര്‍ അടങ്ങിയ ഞങ്ങളുണ്ട് കൂടെയിലെ മെമ്പേഴ്‌സിനെ വിശ്വസിച്ചാകാം .... ഗ്രൂപ്പില്‍ പറഞ്ഞപ്പോള്‍ മെമ്പറായ അനൂജ് കുട്ടിയെ കൊണ്ടു പോകേണ്ട എല്ലാ കാര്യങ്ങളും ചെയ്യാം എന്ന് പറഞ്ഞപ്പോള്‍ എന്തോ പറഞ്ഞിയിക്കാനാവാത്ത സന്തോഷമായിരുന്നു.... ഡിസ്ചാര്‍ജ് ആയ അന്ന് അദ്ദേഹം എന്നെ വിളിച്ചു .. അങ്ങനെ ലുലു മാളില്‍ പോകേണ്ട ദിവസത്തിന്റെ തലേന്ന് ആ കുഞ്ഞ് വീണ്ടും ഹോസ്പിറ്റലില്‍ ആയി ...

അവള്‍ക്കായി മാറ്റി വച്ച പൈസയും കൊണ്ട് ഞാനവളെ കാണാന്‍ ചെന്നു .. 13 വയസ്സുകാരിയെ കണ്ടാല്‍ 5 വയസ്സുകാരിയെ പോലെ .. തന്റെ സ്‌കൂള്‍ ബാഗും പുസ്തകങ്ങളും കെട്ടി പിടിച്ച് കിടക്കുകയായിരുന്നു അവള്‍ ... എല്ലാ കുട്ടികളും സ്‌ക്കൂളില്‍ പോകുന്ന അന്ന് അവള്‍ മാത്രം 2 വര്‍ഷമായി ആശുപത്രികളില്‍ മാറി, മാറി കഴിയുകയാണ് ...... എന്റെ മകളുടെ ചോദ്യങ്ങള്‍ക്ക് എനിക്ക് എന്ത് ഉത്തരം പറയണം എന്നറിയാതെ നിന്നു പോകാറുണ്ട് ചേച്ചീ ...എന്ന് ആ അമ്മ പറഞ്ഞപ്പോള്‍ ...... ചിലയിടങ്ങളില്‍ മൗനം പോലും സംഭാഷണമായേക്കും .... കണ്ണുകള്‍ പരസ്പരം സംസാരിച്ച നിമിഷങ്ങള്‍ ..

മക്കള്‍ കണ്‍മുന്നില്‍ വച്ച് ഉരുകിയുരുകി തീര്‍ന്നു പോകുന്ന അവസ്ഥ മാതാപിതാക്കളെ സംബന്ധിച്ച് ഭീകരമാണ്... കണ്ണീരു പോലും തീര്‍ന്നു പോയ ആ സ്ത്രീയോട് ഞാന്‍ എന്ത് മറുപടിയാണ് പറയേണ്ടത് ....

ആദ്യമൊക്കെ ആ കുഞ്ഞ് പരിചയക്കുറവുമൂലം അകന്നു മാറി നിന്നെങ്കിലും പിന്നീട് ഞാനുമായി നല്ല അടുപ്പത്തിലായി .... എന്റെ വണ്ടിയുടെ ചാവിയില്‍ കൊളുത്തിയിട്ട എന്റെ സുഹൃത്ത് ഗിഫ്റ്റായി തന്നിരുന്ന ബാഗ് പോലുള്ള ആ കീ ചെയിനില്‍ അവള്‍ കൗതുക പൂര്‍വ്വം നോക്കുന്നതു കണ്ടപ്പോള്‍ ഞാന്‍ അത് ഊരിമാറ്റി അവളെ ഏല്പിച്ചു പറഞ്ഞു .... മോളുടെ ആഗ്രഹങ്ങള്‍ എല്ലാം ഒരു കുഞ്ഞു പേപ്പറിലെഴുതി ഈ കുഞ്ഞു ബാഗിനകത്ത് ഇടണം .... എന്നിട്ട് ആന്റി വരുമ്പോള്‍ ആന്റിയ്ക്ക് തരണം... ഇന്ന് ഞാന്‍ വീണ്ടും അവളെ കാണാന്‍ ചെന്നപ്പോള്‍ അതിലെ കുറിപ്പുകള്‍ എന്റെ കണ്ണു നനച്ചു .... ആ കുഞ്ഞിന് വീണ്ടും സ്‌ക്കൂളില്‍ പോകണമെന്ന് .... എങ്ങനെ ഞാന്‍ സാധിപ്പിച്ചു കൊടുക്കും .. അവള്‍ക്ക് വീട്ടില്‍ പോയി കുറെ നാള്‍ ഇരിക്കണമെന്ന് .....

ഞാന്‍ എങ്ങനെ ......

നാളെ അവരുടെ മെയിന്‍ ഡോക്ടറെ ഞങ്ങള്‍ കാണാന്‍ പോകുകയാണ് .. ആ മോള്‍ക്ക് ഇനിയുള്ള ചികിത്സ മജ്ജ മാറ്റി വയ്ക്കല്‍ ആണ് ... അതു കൊണ്ട് അവള്‍ ഉറപ്പായും രക്ഷപ്പെടും എങ്കില്‍, ലക്ഷങ്ങള്‍ ചിലവു വരുന്ന ആ ചികില്‍സയ്ക്കു വേണ്ടി ഞാന്‍ നിങ്ങളുടെ മുന്നില്‍ കൈ നീട്ടും...

ഞങ്ങളുണ്ട് കൂടെ ചാരിറ്റി ഗ്രൂപ്പ് തുടങ്ങിയപ്പോള്‍ ഞാനാദ്യം തിരുമാനമെടുത്തത് പുറമെ ഒരാളില്‍ നിന്നു പോലും പൈസ വാങ്ങാതെ ഞങ്ങള്‍ക്ക് ഉള്ള പൈസ കൊണ്ട് ചാരിറ്റി ചെയ്യണം എന്നതായിരുന്നു .അവള്‍ക്കു വേണ്ടി ആദ്യമായി ആ തിരുമാനം ചിലപ്പോള്‍ മാറ്റേണ്ടി വരും ....

നാളെത്തെ ഒരു ദിവസത്തെ ആയുസേ ചിലപ്പോള്‍ ഈ പോസ്റ്റിന് ഉണ്ടാകു.... അവളുടെ ഡോക്ടര്‍ നെഗറ്റീവ് ആണ് പറയുന്നതെന്തില്‍ പോസ്റ്റ് ഡിലീറ്റ് ആക്കും ....

ചികിത്സ കൊണ്ട് രോഗം ഭേദമാകുമെങ്കില്‍ ഞാന്‍ വരും നിങ്ങളുടെ മുന്നിലേക്ക് .....

ഞാനിപ്പോള്‍ ദൈവത്തെ കാണുന്നത് നിങ്ങളോരോരുത്തരിലുമാണ് .... എന്റെ പ്രാര്‍ത്ഥനയും നിങ്ങളോടാണ് ....

കൂടെയുണ്ടാകണം ...

രേരു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com