ഇതിഹാസം വിടവാങ്ങി;കണ്ണീരോടെ... 

അവസാന മത്സരത്തില്‍ സ്വര്‍ണം നേടാനുള്ള രണ്ട് ഇതിഹാസ താരങ്ങളുടെ മോഹം ലണ്ടനിലെ ഒളിമ്പിക്‌സ് സ്റ്റേഡിയത്തില്‍ പൊലിഞ്ഞു
ഇതിഹാസം വിടവാങ്ങി;കണ്ണീരോടെ... 

ലണ്ടന്‍: അവസാന മത്സരത്തില്‍ സ്വര്‍ണം നേടാനുള്ള രണ്ട് ഇതിഹാസ താരങ്ങളുടെ മോഹം ലണ്ടനിലെ ഒളിമ്പിക്‌സ് സ്റ്റേഡിയത്തില്‍ പൊലിഞ്ഞു. ജമൈക്കന്‍ സ്പ്രിന്റര്‍  ഉസൈന്‍ ബോള്‍ട്ടും ദീര്‍ഘദൂര ഓട്ടത്തില്‍ അതുല്യ നേട്ടങ്ങള്‍ക്കുടമയായ മോ ഫറയ്ക്കും നിരാശയോടെ കളം വിടാനായിരുന്നു വിധി.

4x100 മീറ്റര്‍ റിലേയില്‍ അവസാന ലാപ്പിലോടിയ ബോള്‍ട്ട് പേശിവലിവിനെ ടുടര്‍ന്ന് മത്സരം പൂര്‍ത്തിയാക്കാതെ ട്രാക്കില്‍ വീണു.പരിക്കേറ്റ് ബോള്‍ട്ട് പിന്‍മാറിയപ്പോള്‍ ആതിഥേയരായ ബ്രിട്ടനാണ് സ്വര്‍ണം നേടിയത്. 37.47 സെക്കന്റിലാണ് അമേരിക്കന്‍ താരങ്ങള്‍ സ്വര്‍ണം നേടിയത്. അമേരിക്ക വെള്ളിയും (37.52 സെ.) ജപ്പാന്‍ (38.04 സെ.) വെങ്കലവും നേടി. 

വനിതകളുടെ4x100 മീറ്റര്‍ റിലേയില്‍ അമേരിക്ക സ്വര്‍ണം നേടി. 42.82 സെക്കന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കിയ അമേരിക്കന്‍ ടീം ഈ വര്‍ഷത്തെ മികച്ച സമയത്തോടെയാണ് ഒന്നാമതെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com