ഒരാളൊഴികെ ആരെയും എറിഞ്ഞു 'പൊളിക്കാന്‍' തോന്നിയിട്ടില്ല: ശുഹൈബ് അക്തര്‍

ഒരാളൊഴികെ ആരെയും എറിഞ്ഞു 'പൊളിക്കാന്‍' തോന്നിയിട്ടില്ല: ശുഹൈബ് അക്തര്‍

കറാച്ചി: തീപ്പൊരി ബോളിങിന്റെ കാര്യത്തില്‍ മാത്രമല്ല പാക്കിസ്ഥാന്‍ മുന്‍ പേസര്‍ ശുഹൈബ് അക്തര്‍ അറിയപ്പെട്ടിരുന്നത്. ബാറ്റ്‌സ്മാനെതിരേ മാരകമായ ഡെലിവറികള്‍ എറിഞ്ഞും റാവല്‍പിണ്ടി എക്‌സ്പ്രസ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 

ബോളുകള്‍കൊണ്ടു സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാരെ വരെ മുട്ടുകുത്തിച്ച അക്തര്‍ തന്റെ നല്ലകാലത്തെ കളിക്കിടയില്‍ 19 ബാറ്റ്‌സ്മാന്മാരെയാണ് മാരകമായ ബോളുകൊണ്ടു പരിക്കേല്‍പ്പിച്ചു കളം വിടിപ്പിച്ചത്. ഈ റെക്കോഡ് ഇന്നും അക്തറിന്റെ പേരില്‍ തുടരുന്നു.

അക്തറിന്റെ അപകടരമായ ഏറ്റവും അപകടരമായ ഡെലിവറികള്‍

കഴിഞ്ഞ ദിവസം ട്വിറ്ററില്‍ തന്നെ കുറിച്ചുള്ള ഒരു വസ്തുത അക്തര്‍ പറഞ്ഞതാണ് ക്രിക്കറ്റ് ലോകത്തെ പുതിയ ചര്‍ച്ച.  പരിക്കേല്‍ക്കണം എന്നു വിചാരിച്ചു ഒരാള്‍ക്കെതിരേ ഒഴികെ താന്‍ ആര്‍ക്കു നേരെയും ബോളെറിഞ്ഞിട്ടില്ലെന്നാണ് അക്തര്‍ പറഞ്ഞത്. ആരാണ് ആ നിര്‍ഭാഗ്യവാന്‍ എന്ന ആരാധകര്‍ ചോദിക്കുന്നതിനു മുമ്പ് തന്നെ അക്തര്‍ ഉത്തരവും പറഞ്ഞു. ഓസ്‌ട്രേലിയന്‍ താരം മാത്യൂ ഹൈഡനാണത്. താന്‍ കളിച്ചുകൊണ്ടിരിക്കുന്ന സമയത്ത് പരിക്കേല്‍ക്കണം എന്നുകരുതി പന്തെറിഞ്ഞിട്ടുണ്ടെങ്കില്‍ അതു മാത്യൂ ഹൈഡനു നേരെ മാത്രമാണെന്നാണ് അക്തര്‍ ട്വിറ്ററിലൂടെ പറഞ്ഞത്.

എന്നാല്‍, അതെല്ലാം അപ്പോഴുള്ള കാര്യമാണ്. ഇപ്പോള്‍ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളാണെന്നും ഹൈഡനെ പോലെ നല്ലമനുഷ്യനെ താന്‍ കണ്ടിട്ടില്ലെന്നുമാണ് അക്തര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com