ഡിആര്‍എസിനായി ഡ്രസിങ് റൂമില്‍ കണ്ണും നട്ട് ലങ്കന്‍ ബാറ്റ്‌സ്മാന്‍; യുടേണെടുത്ത് തിരിച്ചെത്തി ഡിആര്‍എസ് ആവശ്യപ്പെട്ടു

സ്മിത്ത് ചെയ്തതിന് സമാനമായ രീതിയില്‍ പെരുമാറുകയായിരുന്നു ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍ ദില്‍രുവന്‍ പെരേര
ഡിആര്‍എസിനായി ഡ്രസിങ് റൂമില്‍ കണ്ണും നട്ട് ലങ്കന്‍ ബാറ്റ്‌സ്മാന്‍; യുടേണെടുത്ത് തിരിച്ചെത്തി ഡിആര്‍എസ് ആവശ്യപ്പെട്ടു

ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിന് ഇടയില്‍ ഡ്രസിങ് റൂമില്‍ നിന്നും ഡിആര്‍എസിനായി നിര്‍ദേശം തേടിയ സ്റ്റീവ് സ്മിത്ത് തീര്‍ത്ത പ്രശ്‌നങ്ങള്‍ കുറച്ചൊന്നുമായിരുന്നില്ല. ഇരുടീമികളും, ഇരു ക്രിക്കറ്റ് ബോര്‍ഡുകളും തമ്മിലുള്ള ബന്ധം വഷളാവുന്നതിലേക്കായിരുന്നു കാര്യങ്ങള്‍ നീങ്ങിയത്. എന്നാലിപ്പോള്‍ സ്മിത്ത് ചെയ്തതിന് സമാനമായ രീതിയില്‍ പെരുമാറുകയായിരുന്നു ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍ ദില്‍രുവന്‍ പെരേര.

57ാം ഓവറില്‍ ദില്‍രുവനെ എല്‍ബിഡബ്ല്യു ഔട്ട്  വിധിച്ച അമ്പയറുടെ തീരുമാനത്തില്‍ ഡിആര്‍എസിന് ആവശ്യപ്പെടണമോ എന്നാണ് അദ്ദേഹം ഡ്രസിങ് റൂമില്‍ നിന്നും നിര്‍ദേശം ആരാഞ്ഞത്. നോണ്‍ സ്‌ട്രൈക്കറായിരുന്ന റംഗണ ഹെറാത്തില്‍ നിന്നും  അനുകൂല പ്രതികരണം ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് പവലിയനിലേക്ക് മടങ്ങുവാനായി ദുല്‍രുവന്‍ നടന്നുവെങ്കിലും പെട്ടെന്ന്  തിരിഞ്ഞ് ഡിആര്‍എസിന് ആവശ്യപ്പെടുകയായിരുന്നു.

റിവ്യൂവില്‍ ബോള്‍ ഓഫ് സ്റ്റംമ്പിന് പുറത്തേക് പോയത് വ്യക്തമായി. ഡിആര്‍എസ് റിസല്‍ട്ട് വന്നതിന് പിന്നാലെ കമന്റേറ്റര്‍ ബോക്‌സില്‍ ഉണ്ടായിരുന്ന സൈമണ്‍ ഡൗല്‍ ദില്‍രുവാന്റെ പെട്ടെന്നുണ്ടായ യു ടേണില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഡ്രസ്സിങ് റൂമില്‍ നിന്ന്‌ലഭിച്ച നിര്‍ദേശത്തെ തുടര്‍ന്നാണ് ദില്‍രുവാന്‍ മടങ്ങിയെത്തി ഡിആര്‍എസിന് ആവശ്യപ്പെട്ടതെന്ന് പിന്നീടുള്ള റിപ്ലേകളില്‍ നിന്നും വ്യക്തമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com