എന്തു വില കൊടുത്തും കുടിഞ്ഞോയെ ബാഴ്‌സയിലെത്തിക്കും; ഒരു ബാഴ്‌സ താരത്തിന് പുറത്തേക്കുള്ള വഴി തുറക്കുകയും ചെയ്യും

കുട്ടിഞ്ഞോ പോയാല്‍ ടീം വിടുമെന്ന ലിവര്‍പൂള്‍ മാനേജര്‍ ക്ലോപ്പിന്റെ ഭീഷണിയായിരുന്നു അന്ന് കുടിഞ്ഞോയെ പിടിച്ചുനിര്‍ത്താല്‍ ലിവര്‍പൂളിനെ പ്രേരിപ്പിച്ചത്
എന്തു വില കൊടുത്തും കുടിഞ്ഞോയെ ബാഴ്‌സയിലെത്തിക്കും; ഒരു ബാഴ്‌സ താരത്തിന് പുറത്തേക്കുള്ള വഴി തുറക്കുകയും ചെയ്യും

കഴിഞ്ഞ ട്രാന്‍സ്ഫര്‍ വിപണിയില്‍ ബാഴ്‌സ ലക്ഷ്യമിട്ട് താരങ്ങളിര്‍ പ്രധാനിയായിരുന്നു ലിവര്‍പൂളിന്റെ കുടിഞ്ഞോ. ബാഴ്‌സയിലെത്താന്‍ കുടിഞ്ഞോയ്ക്ക് താത്പര്യം ഉണ്ടായിരുന്നിട്ടും, വാങ്ങാന്‍ ബാഴ്‌സ തയ്യാറായിരുന്നിട്ടും, ലിവര്‍പൂളിന്റെ കടുംപിടുത്തമായിരുന്ന കഴിഞ്ഞ സീസണില്‍ ബാഴ്‌സയെ കുഴക്കിയത്. 

കുടിഞ്ഞോ പോയാല്‍ ടീം വിടുമെന്ന ലിവര്‍പൂള്‍ മാനേജര്‍ ക്ലോപ്പിന്റെ ഭീഷണിയായിരുന്നു അന്ന് കുട്ടിഞ്ഞോയെ പിടിച്ചുനിര്‍ത്താല്‍ ലിവര്‍പൂളിനെ പ്രേരിപ്പിച്ചത്. എന്നാല്‍ ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിപണിയില്‍ എന്തു വില കൊടുത്തും കുടിഞ്ഞോയെ ടീമിലെത്തിക്കുമെന്നാണ് ബാഴ്‌സ മാനേജ്‌മെന്റ് പറയുന്നത്. ലിവര്‍പൂള്‍ വിടാനാണ് തന്റെ ആഗ്രഹമെന്ന് കുടിഞ്ഞോ
മാനേജ്‌മെന്റിന് മുന്നില്‍ വ്യക്തമാക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കുടിഞ്ഞോയ്ക്ക് ലിവര്‍പൂള്‍ 200 യൂറോ റിലീസ് ക്ലോസായിരുന്നു ഇട്ടിരുന്നതെന്ന് ബാഴ്‌സ ഡയറക്ടര്‍ അല്‍ബെര്‍ട്ട് സോളര്‍ വെളിപ്പെടുത്തിയിരുന്നു. കുടിഞ്ഞോയെ ബാഴ്‌സയിലെത്തിക്കാന്‍ തങ്ങള്‍ ഒരുക്കമാണ്. എന്നാല്‍ ടീമിലേക്ക് പുതിയ താരങ്ങള്‍ വരുമ്പോള്‍ ടീമില്‍ നിന്നും പലര്‍ക്കും പുറത്തേക്ക് പോകേണ്ടി വരുമെന്നും ബാഴ്‌സ ഡയറക്ടര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

കുടിഞ്ഞോ വരുമ്പോള്‍ പുറത്തേക്ക് പോവുക ആരായിരിക്കും എന്ന് ചിന്തിച്ചാണ് ബാഴ്‌സ ആരാധകര്‍ ഇപ്പോള്‍ തല പുകയ്ക്കുന്നത്. ഗോളുകള്‍ സുവാരസില്‍ നിന്നും വിട്ടു നില്‍ക്കുന്നതില്‍ ബാഴ്‌സാ മാനേജര്‍ വാല്‍വെര്‍ദേയ്ക്കുള്ള അതൃപ്തി സുവാരസ് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്. 

നെയ്മറിന് ലഭിച്ച ട്രാന്‍സ്ഫര്‍ വില നമ്മള്‍ മറക്കണം. നികുതിയെല്ലാം തീര്‍ത്ത് ക്ലബിന് ലഭിച്ചത് 188 മില്യണ്‍ യൂറോയാണ്. ക്ലബിന്റെ ട്രഷിയിലേക്കെത്തിയതാകട്ടെ 144 മില്യണ്‍ യൂറോയാണെന്നും അല്‍ബെര്‍ട്ട് സോളര്‍ വെളിപ്പെടുത്തുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com