ഗ്രഹാംബെല്‍ കണ്ടുപിടിച്ച ഫോണില്‍ സ്ലാട്ടന്റെ മൂന്ന് മിസ്ഡ് കോളുകള്‍; ഇബ്രഹിമോവിച്ചിനെ കുറിച്ചുള്ള പ്രധാന തള്ളുകള്‍ ഇതാണ്

ഗ്രഹാംബെല്‍ കണ്ടുപിടിച്ച ഫോണില്‍ സ്ലാട്ടന്റെ മൂന്ന് മിസ്ഡ് കോളുകള്‍; ഇബ്രഹിമോവിച്ചിനെ കുറിച്ചുള്ള പ്രധാന തള്ളുകള്‍ ഇതാണ്

പരിക്കില്‍ നിന്നും മോചിതനായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നിരയിലേക്കു തിരിച്ചെത്തിയ സ്വീഡിഷ് താരം സ്ലാട്ടന്‍ ഇബ്രഹിമോവിച്ചിനെ ട്രോളി സോഷ്യല്‍ മീഡിയ. ജോസ് മൊറീഞ്ഞോ പരിശീലിപ്പിക്കുന്ന യുണൈറ്റഡുമായി ഒരു വര്‍ഷത്തേക്കു കൂടിയാണ് താരം കരാര്‍ ഒപ്പുവെച്ചത്.

എല്ലാത്തിലും അല്‍പ്പം വ്യത്യസ്തത പുലര്‍ത്തുന്ന ഇബ്രഹിമോവിച്ച് തന്റെ മടങ്ങിവരവും ആ രീതിയില്‍ തന്നെയാണ് കൈകാര്യം ചെയ്തത്. താന്‍ പോയതല്ല, നമ്പര്‍ ഒന്നു ഉയര്‍ത്തിയതാണെന്ന ക്യാപ്ഷനോടെ സോഷ്യല്‍ മീഡിയയില്‍ ഇബ്രഹിമോവിച്ച് 10 എന്ന ജെഴ്‌സികളുടെ ഫോട്ടോ ഇട്ടു. അതുവരെ മാഞ്ചസ്റ്റര്‍ നിരയില്‍ ഒന്‍പതാം നമ്പര്‍ കുപ്പായത്തിലായിരുന്നു ഇബ്രഹിമോവിച്ച്. എവര്‍ട്ടണില്‍ നിന്നും ബെല്‍ജിയം താരം റൊമേലു ലുക്കാക്കു വന്നതോടെ ആ നമ്പര്‍ ലുക്കാക്കുവിനാണ് യുണൈറ്റഡ് നല്‍കിയിരുന്നത്. അതേസമയം, സൂപ്പര്‍ താരം വെയ്ന്‍ റൂണി ഇട്ടിരുന്ന പത്താം നമ്പറാണ് സ്ലാട്ടന് പുതിയതായി യുണൈറ്റഡ് നല്‍കിയിരിക്കുന്നത്. ഈ സീസണിലാണ് റൂണി മാഞ്ചസ്റ്റര്‍ വിട്ട് തന്റെ പഴയ ക്ലബ്ബായ എവര്‍ട്ടണില്‍ ചേര്‍ന്നത്.

പൊതുവേ ഇബ്രഹിമോവിച്ച് തള്ളിന്റെ ആശാനെന്നാണ് സോഷ്യല്‍ മീഡിയയിലുള്ള വെപ്പ്. ഈ തള്ളിനെ ട്രോളിയാണ് സ്ലാട്ടന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനു കീഴില്‍ വിരുതന്‍മാര്‍ കമന്റിട്ടത്. സ്ലാട്ടന്‍ ഇബ്രഹിമോവിച്ചിനെ കുറിച്ചു നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍ എന്നും പറഞ്ഞ് എണ്ണമിട്ടു നിരത്തിയാണ് കമന്റ് ചെയ്തിരിക്കുന്നത്. 

 പത്തു വയസുള്ള സ്ലാട്ടന്‍ സ്വയം ജീവിക്കാന്‍ തീരുമാനിച്ചപ്പോള്‍ അവന്റെ മാതാപിതാക്കള്‍ മറ്റൊരു വീടന്വേഷിച്ചു പോയി. 

​മാതാപിതാക്കളേക്കാള്‍ മുന്‍പ് സ്ലാട്ടന്റെ വിര്‍ജിനിറ്റി നഷ്ടമായി.

ഒരു ദിവസം സ്ലാട്ടന്‍ നുണ പരിശോധന മെഷീനില്‍ പരിശോധന നടത്തിയപ്പോള്‍ ഉപകരണം എല്ലാം ഏറ്റുപറഞ്ഞു.

രക്ഷിതാക്കള്‍ ഭയപ്പെടുമ്പോഴൊക്കെ ചെറുപ്പമായിരുന്ന സ്ലാട്ടന്റെ കിടക്കയിലാണ് കിടന്നിരുന്നത്.

നിങ്ങളെ സ്ലാട്ടന്‍ സന്ദര്‍ശിക്കാനെത്തിയാല്‍ നിങ്ങളായിരിക്കും അതിഥി.

സ്ലാട്ടന്‍ ജൂനിയര്‍ എന്നാണ് സ്ലാട്ടന്റെ പിതാവിന്റെ പേര്.

ട്രാഫിക്ക് സിഗ്നല്‍ ലംഘിച്ച സ്ലാട്ടന്‍ പോലീസുകാര്‍ക്കു പിഴ ചുമത്തി.

​ജനിച്ച സമയത്തു നഴ്‌സുമാരെ സ്ലാട്ടന്‍ സഹായിച്ചു.

സ്ലാട്ടന്‍ ഒരിക്കലും നുണ പറയാറില്ല. എന്താണോ ശരി അതാണ് തെറ്റ്.

ടെലിഫോണ്‍ കണ്ടുപിടിച്ച അലെക്‌സാണ്ടര്‍ ഗ്രഹാംബെല്ലിന്റെ ഫോണില്‍ സ്ലാട്ടന്റെ മൂന്ന് മിസ്ഡ് കോളുകള്‍.

ഓക്‌സിജനു ജീവിക്കാനായി സ്ലാട്ടന്‍ ആവശ്യമാണ്.

സ്ലാട്ടനു ഒരിക്കലും ഹാര്‍ട്ട് അറ്റാക്ക് വരില്ല. സ്ലാട്ടനെ അറ്റാക്കു ചെയ്യാനുള്ളത്ര മണ്ടത്തരം ആര്‍ക്കാണുള്ളത്. 

സ്ലാട്ടനോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ സ്‌കൂളിലെ അധ്യാപകര്‍ കെകള്‍ ഉയര്‍ത്തിയിരുന്നു.

ഒരു ദിവസം സ്‌കൂളില്‍ സാള്‍ട്ടനു രണ്ടു ദിവസം തുടര്‍ച്ചയായി നഷ്ടമായി. പിന്നീട് ഈ ദിവസങ്ങളെ ശനി,  ഞായര്‍ എന്നു വിളിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com