വെസ്റ്റിന്‍ഡീസ് എ ടീമിനെതിരേ ഇന്ത്യ എ ടീമിന് ബാറ്റിങ് തകര്‍ച്ച

വെസ്റ്റിന്‍ഡീസ് എ ടീമിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ എ ടീമിന് ബാറ്റിങ് തകര്‍ച്ച
വെസ്റ്റിന്‍ഡീസ് എ ടീമിനെതിരേ ഇന്ത്യ എ ടീമിന് ബാറ്റിങ് തകര്‍ച്ച

ബെക്കന്‍ഹാം: വെസ്റ്റിന്‍ഡീസ് എ ടീമിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ എ ടീമിന് ബാറ്റിങ് തകര്‍ച്ച. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ എ ടീമിനെ 133 റണ്‍സില്‍ പുറത്താക്കിയ വെസ്റ്റിന്‍ഡീസ് ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 148  റണ്‍സെന്ന നിലയില്‍. ഏഴ് വിക്കറ്റുകള്‍ കൈയിലിരിക്കേ വിന്‍ഡീസിന് 15 റണ്‍സ് ലീഡ്.  

ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ക്യാപ്റ്റന്‍ ഷമര്‍ ബ്രൂക്‌സും (51 റണ്‍സ്), ആംബ്രിസ് (24) എന്നിവരാണ് ക്രീസില്‍. ഓപണര്‍ ഹെംരാജ് 42 റണ്‍സെടുത്തു. ഇന്ത്യക്കായി അങ്കിത് രജ്പൂത് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഷഹ്ബാസ് നദീം ഒരു വിക്കറ്റെടുത്തു. 

നേരത്തെ ടോസ് നേടി ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ക്യാപ്റ്റന്‍ കരുണ്‍ നായരുടെ തീരുമാനം പാളി. വിന്‍ഡീസ് ബൗളര്‍മാര്‍ മാരകമായി പന്തെറിഞ്ഞപ്പോള്‍ ഓപണര്‍മാരായ പ്രഥ്വി ഷ, മയാങ്ക് അഗര്‍വാള്‍ എന്നിവര്‍ സംപൂജ്യരായി മടങ്ങി. മധ്യനിര ബാറ്റ്‌സ്മാന്‍മാരായ ഹനുമ വിഹാരി (37), വിജയ് ശങ്കര്‍ (34) എന്നിവര്‍ പിടിച്ചു നിന്നു. കരുണ്‍ നായര്‍ 20 റണ്‍സ് കണ്ടെത്തി. നാല് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ ഖെമര്‍ ഹോള്‍ഡര്‍, ഷെര്‍മന്‍ ലൂയിസ് എന്നിവരുടെ ബൗളിങാണ് ഇന്ത്യയെ തകര്‍ത്തത്. ശേഷിച്ച രണ്ട് വിക്കറ്റുകള്‍  റയ്മന്‍  റീഫറും സ്വന്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com