ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് വിവാഹേതര ബന്ധങ്ങള്‍, തന്നെ ക്രൂരമായി പീഡിപ്പിക്കുന്നുവെന്ന് ഭാര്യ

നിരവധി സ്ത്രീകളുമായി ഷമിക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിക്കുന്ന ഭാര്യ, ഈ സ്ത്രീകളുടെ ഫോട്ടോകളും, ചാറ്റുമെല്ലാം ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്യുന്നു
ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് വിവാഹേതര ബന്ധങ്ങള്‍, തന്നെ ക്രൂരമായി പീഡിപ്പിക്കുന്നുവെന്ന് ഭാര്യ

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ കളിക്കളത്തിന് പുറത്തെ ജീവിതത്തെ കുറിച്ച് ആരോപണവുമായി പരസ്യമായി രംഗത്തെത്തി ഭാര്യ ഹസിന്‍ ജഹാന്‍. ഷമിയുടെ വിവാഹേതര ബന്ധങ്ങളെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ പ്രതികരിച്ച ഹസിന്‍, തന്നെ ഷമി കഴിഞ്ഞ രണ്ട് വര്‍ഷമായി ശാരീരികവും, മാനസീകവുമായി പീഡിപ്പിക്കുകയാണെന്നും പറയുന്നു. 

നിരവധി സ്ത്രീകളുമായി ഷമിക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിക്കുന്ന ഭാര്യ, ഈ സ്ത്രീകളുടെ ഫോട്ടോകളും, ചാറ്റുമെല്ലാം ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്യുന്നു. ഷമിയുടെ വിനോദം എന്ന് പറഞ്ഞാണ് സ്ത്രീകളുമായുള്ള ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ഭാര്യ പുറത്തുവിടുന്നത്. 

ഒരു മഞ്ഞുമലയുടെ ഒരു ചെറിയ ഭാഗം മാത്രമാണ് ഞാന്‍ നിങ്ങള്‍ക്ക മുന്നില്‍ വയ്ക്കുന്നത്.  ഷമിയുടെ പ്രവര്‍ത്തികള്‍ അതിലും ഭീകരമാണ്. 2014ല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ഷമിക്ക് സമ്മാനിച്ച ഫോണിലൂടെയായിരുന്നു ഈ ചാറ്റുകളെല്ലാമെന്ന് ഭാര്യ പറയുന്നു. കാറില്‍ നിന്നും തനിക്ക് ഈ ഫോണ്‍ കണ്ടെത്താനായി. നിരവധി പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഫോണ്‍ ലോക്ക് മാറ്റാന്‍ സാധിച്ചതോടെയാണ് ആ ചാറ്റുകളെല്ലാം തനിക്ക് കാണാനായതെന്ന് അവര്‍ പറയുന്നു. 

ഷമിയെ കൂടാതെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും എന്നെ പീഡിപ്പിക്കുകയാണ്. പുലര്‍ച്ചെ മൂന്ന് മണി വരെയെല്ലാം ഷമിയുടെ അമ്മയുടേയും സഹോദരങ്ങളുടേയും പീഡനം തുടരും. ദക്ഷിണാഫ്രിക്കയില്‍ നിന്നും തിരിച്ചെത്തിയതിന് ശേഷവും ഷമി തന്നെ മര്‍ദ്ദിച്ചു. കുറേ നാളുകളായി തന്നെ മര്‍ദ്ദിക്കുകയാണ് ഷമി. എന്നാലിനി തനിക്കിത് ക്ഷമിച്ചു നില്‍ക്കാനാവില്ല. 

മാനസീകവും ശാരീരികവുമായ പീഡനങ്ങളെല്ലാം സഹിച്ച് കുടുംബത്തെ ഓര്‍ത്ത് ഞാന്‍ ഷമിയുടെ കൂടെ ജീവിതം തുടര്‍ന്നു. എന്നാല്‍ ഇത്രയും സ്ത്രീകളുമായി ബന്ധം പുലര്‍ത്തുന്നു എന്ന് അറിഞ്ഞതോടെ ബന്ധം തുടരേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് ഞാന്‍ എത്തുകയായിരുന്നു.

എല്ലാ തെളിവുകളും മുന്നില്‍ വെച്ച് നിയമനടപടി സ്വീകരിക്കും. സംഭവത്തെ  കുറിച്ച് ജദാവ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് സംഭവം അറിയിച്ചിട്ടുണ്ടെന്നും ഹസിന്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com