ബോളിവുഡ് നടിയെ വിവാഹം കഴിക്കാന്‍ ഷെമി ആഗ്രഹിച്ചിരുന്നു

പ്രമുഖ ബോളിവുഡ് നടിയെ വിവാഹം കഴിക്കാന്‍ ഷമി ആഗ്രഹിച്ചിരുന്നു എന്നതാണ് പുതിയ വെളിപ്പെടുത്തല്‍.
ബോളിവുഡ് നടിയെ വിവാഹം കഴിക്കാന്‍ ഷെമി ആഗ്രഹിച്ചിരുന്നു

ഗാര്‍ഹിക പീഡനവും അവിഹിത ബന്ധവും ആരോപിച്ച് ടെലിവിഷന്‍ ചാനലിന് അഭിമുഖം നല്‍കിയതിന് പിന്നാലെ ഷമിക്കെതിരെ വീണ്ടും വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ഭാര്യ ഹസിന്‍ ജഹാന്‍. പ്രമുഖ ബോളിവുഡ് നടിയെ വിവാഹം കഴിക്കാന്‍ ഷമി ആഗ്രഹിച്ചിരുന്നു എന്നതാണ് പുതിയ വെളിപ്പെടുത്തല്‍.

2014ല്‍ തന്നെ വിവാഹം ചെയ്യാനെടുത്ത തീരുമാനം തിടുക്കത്തില്‍ എടുത്തതായി പലപ്പോഴും ഷമിക്ക് തോന്നിയിരുന്നതായും ഹസിന്‍ ജഹാന്‍ പറഞ്ഞു. 'ഇതേ തുടര്‍ന്ന് ഷമി എന്നെ ക്രൂരമായ മര്‍ദനത്തിനരയാക്കുമായിരുന്നു'- ഹസിന്‍ വെളിപ്പെടുത്തി.

ലൈംഗിക തൊഴിലാളികളെയും നിരവധി പെണ്‍കുട്ടികളെയും ഷമി ലൈംഗികമായി ഉപയോഗിച്ചിരുന്നു. ഷമിയുടെ സഹോദരനുമായി ലൈംഗിക ബന്ധമുണ്ടെന്ന് നിരന്തരം ആരോപണം ഉന്നയിച്ചെന്നും  ഹസിന്‍ ജഹാന്‍ പറഞ്ഞു. സ്വകാര്യ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഹസിന്‍ ജഹാന്‍ നിര്‍ണായകമായ വെളിപ്പെടുത്തല്‍ നടത്തിയത്.

താരത്തിനെതിരെ ഒത്തുക്കളി വിവാദവും ഹസിന്‍ ജഹാന്‍ ഉയര്‍ത്തി. ഇംഗ്ലണ്ടിലെ പ്രമുഖനായ വ്യവസായിയുടെ നിര്‍ബന്ധത്തിനു വഴങ്ങി പാക്കിസ്ഥാന്‍ സ്വദേശിനിയില്‍ നിന്ന് വന്‍ തുക കൈപ്പറ്റിയതായും ഹസിന്‍ ജഹാന്‍ ആരോപിച്ചു. മുഹമ്മദ് ഷമിക്ക് തന്നെ വഞ്ചിക്കാമെങ്കില്‍ രാജ്യത്തെ ഒറ്റുകൊടുക്കാനും കഴിയുമെന്നും ഹസിന്‍ ജഹാന്‍ ആരോപിച്ചു. 

എന്നാല്‍ ഹസിന്‍ ജഹാന്റെ മാനസിക നില തകര്‍ന്നുവെന്നും തനിക്കെതിരെയുളള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നുമാണ് മുഹമ്മദ് ഷമി പറയുന്നത്. വിവാഹമോചിതയും രണ്ട് പെണ്‍കുട്ടികളുടെ അമ്മയുമായ ഹസിന്‍ ജഹാനും ഷമിയും അഞ്ചു വര്‍ഷം നീണ്ടു നിന്ന പ്രണയത്തിനു ശേഷമാണ് വിവാഹിതരായത്.

ഷമിക്ക് പാക്കിസ്ഥാന്‍ സ്വദേശിനിയുമായി ഉണ്ടായിരുന്ന പ്രണയം തന്നില്‍ നിന്ന് മറച്ചു വയ്ക്കുകയായിരുന്നുവെന്നും ഹസിന്‍ ജഹാന്‍ ആരോപിച്ചു. വിവാഹത്തിന് മുന്‍പ് മുഹമ്മദ് ഷമി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി ഹസിന്‍ ജഹാന്റെ വെളിപ്പെടുത്തിയിരുന്നു. അടുത്ത ബന്ധത്തിലുളള പെണ്‍കുട്ടിയുമായി  ഷമി പ്രണയത്തിലായിരുന്നു. എന്നാല്‍ ബന്ധുക്കളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് വിവാഹം നടക്കാതെ പോകുകയായിരുന്നു. ഈ ബന്ധത്തിന്റെ പേരില്‍ ഷമി ആത്മഹത്യയ്ക്ക് ശ്രമിക്കുക പോലും ചെയ്തു ഹസിന്‍ ജഹാന്‍ വെളിപ്പെടുത്തി.

എന്റെ മോഡലിങ് കരിയര്‍, ജോലി എല്ലാം ഞാന്‍ ഉപേക്ഷിച്ചത് ഷമിക്കു വേണ്ടിയാണ്. എന്റെ വീട്ടുകാരെ പോലും ഞാന്‍ ഉപേക്ഷിച്ചത് അയാള്‍ക്കു വേണ്ടിയാണ്. എന്നാല്‍ അയാള്‍ എന്നോട് നീതി കാണിച്ചില്ല- ഹസിന്‍ ജഹാന്‍ പറഞ്ഞു. ഷമിക്കെതിരെ ഗാര്‍ഹിക പീഡനവും അവിഹിത ബന്ധവും ആരോപിച്ച് ടെലിവിഷന്‍ ചാനലിന് അഭിമുഖം നല്‍കിയതിന് തൊട്ടുപിന്നാലെ ഫെയ്‌സ്ബുക്കില്‍ അക്കൗണ്ടില്‍ ഷമി നടത്തിയ രഹസ്യചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടും ഫോട്ടോകളും പുറത്തുവിട്ടിരുന്നു. ഹസിന്‍ ജഹാന്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ തെളിവുകള്‍ പുറത്തു വിട്ടത്. സംഭവം വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com