ചെന്നൈ: ഗോവയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് ചെന്നൈ എഫ്സി ഐഎസ്എല്‍ നാലാം സീസണ് ഫൈനലില്‍. ഇരുപാദങ്ങളിലുമായി 4-1നാണ് ചെന്നൈയുടെ വിജയം. ഇന്നത്തെ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ചെന്നൈ വിജയിച്ചത്.
ആദ്യപാദ മത്സരത്തില്‍ ഇരുടീമുകളും ഒരു ഗോള്‍ വീതം നേടി സമനിലയിലായിരുന്നു. ജെജെയുടെ ഇരട്ട ഗോളുകളാണ് ചെന്നൈയ്ക്ക മിന്നുന്ന വിജയം സമ്മാനിച്ചത്
26-ാം മിനിട്ടിലും 90-ാം മിനിട്ടിലും ജെജെലാൽ പെഖുലയും 29-ാം മിനിട്ടിൽ ധൻപാൽ ഗണേഷും നേടിയ ഗോളുകൾക്കാണ് ഇന്നലെ ചെന്നൈയിൻ ജയിച്ചത്.ചെന്നൈയിന്റെ തട്ടകത്തിൽ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ അഞ്ചാം മിനിട്ടിൽ തന്നെ ഗോവ സെൽഫ് ഗോൾ വഴങ്ങേണ്ടതായിരുന്നുവെങ്കിലും ഭാഗ്യത്തിന് രക്ഷപ്പെട്ടു. 13-ാം മിനിട്ടിൽ ഗോവയ്ക്ക് ചാൻസ് ലഭിച്ചെങ്കിലും സെറോനോ അത് പ്രതിരോധിച്ചു.
26-ാം മിനിട്ടിൽ ഗ്രിഗറി നെൽസൺ ഇടതുവിംഗിൽ നിന്നുള്ള ക്രോസ് മാർക്ക് ചെയ്യപ്പെടാതെ നിന്ന ജെജെലാൽ പെഖുല ഉയർന്നു ചാടി തലവച്ച് ചെന്നൈയിന്റെ ആദ്യ ഗോളാക്കുകയാിരുന്നു. മൂന്ന് മിനിട്ടിനകം ഗോവൻ ഗോൾവല ഒന്നുകൂടി കുലുങ്ങി. ഇത്തവണയും പന്തെത്തിച്ചത് ഗ്രിഗറി നെൽസണായിരുന്നു. ബോക്സിനുള്ളിലുണ്ടായിരുന്ന ധൻപാൽ ഗണേഷ് നെൽസന്റെ പാസ് സ്വീകരിച്ച് ഗോളി നവീനെ മറികടന്ന് ഗോളാക്കി. ആദ്യ പകുതിയിൽ ചെന്നൈയിന്റെ മുന്നേറ്റങ്ങളെ തടുക്കാൻ പൂനെ പരുഷമായ പ്രതിരോധമാണ് തീർത്തത്. രണ്ടാം പകുതിയിൽ ഗോളടിക്കാനായി പൂനെ താരങ്ങൾ കഠിനപരിശ്രമം നടത്തി. എന്നാൽ, ചെന്നൈയിൻ താരങ്ങളുടെ മികച്ച പ്രതിരോധവും നിർഭാഗ്യവും പൂനെയെ ഗോളിൽ നിന്ന് അകറ്റി നിറുത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ