ക്രിസ്റ്റ്യാനോ സ്വകാര്യത സംരക്ഷിക്കുന്നത് ഇങ്ങനെ; വീട്ടിലെ ജീവനക്കാരുമായി 70 വര്‍ഷത്തെ കരാര്‍

ക്രിസ്റ്റിയാനോയുടെ ജീവിതത്തില്‍ ആരാധകര്‍ക്ക് മുന്നിലേക്കെത്താത്ത നിരവധി രഹസ്യങ്ങളുണ്ട്
ക്രിസ്റ്റ്യാനോ സ്വകാര്യത സംരക്ഷിക്കുന്നത് ഇങ്ങനെ; വീട്ടിലെ ജീവനക്കാരുമായി 70 വര്‍ഷത്തെ കരാര്‍

ജര്‍മന്‍ മാധ്യമമായ ദേര്‍ സ്പീഗലായിരുന്നു ക്രിസ്റ്റിയാനോയ്‌ക്കെതിരായ ലൈംഗീക ആരോപണം വീണ്ടും കത്തിച്ചത്. 2009ല്‍ ലാസ് വേഗാസില്‍ വെച്ചുണ്ടായ സംഭവം വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്ന് പോര്‍ച്ചുഗല്‍ താരത്തിന് ദേര്‍ സ്പീഗല്‍ കനത്ത പ്രഹരമേല്‍പ്പിച്ചിരുന്നു. ഇപ്പോഴിതാ ക്രിസ്റ്റിയാനോയെ കുറിച്ചുള്ള മറ്റൊരു വെളിപ്പെടുത്തലുമായി എത്തുകയാണ് ജര്‍മ്മാന്‍ മാധ്യമം. 

ക്രിസ്റ്റ്യാനോയുടെ സ്വകാര്യ ജീവിതം പുറത്തറിയാതിരിക്കാന്‍ താരത്തിന്റെ വീട്ടിലെ ജോലിക്കാരെക്കൊണ്ട് ഒപ്പുവെപ്പിച്ചിരിക്കുന്ന കരാറിനെ കുറിച്ചാണ് ദേര്‍ സ്പീഗലിന്റെ വെളിപ്പെടുത്തല്‍. വെളിപ്പെടുത്തല്‍ വിരുദ്ധ കരാറിലാണ് ജീവനക്കാരെ കൊണ്ട് ഒപ്പുവെപ്പിച്ചിരിക്കുന്നത്, 70 വര്‍ഷം വരെ കാലാവധിയുള്ള കരാര്‍. പുറം ലോകം ക്രിസ്റ്റിയാനോയുടെ ജീവിതത്തെ കുറിച്ച് അറിയുന്നത് ഒഴിവാക്കുവാനാണ് ഇത്. 

ക്രിസ്റ്റിയാനോയുടെ ജീവിതത്തില്‍ ആരാധകര്‍ക്ക് മുന്നിലേക്കെത്താത്ത നിരവധി രഹസ്യങ്ങളുണ്ട്, ക്രിസ്റ്റിയാനോ ജൂനിയറിന്റെ അമ്മ ആര് എന്നത് ഉള്‍പ്പെടെ. തന്റെ രണ്ട് മക്കളുടെ ജനനം വാടക ഗര്‍ഭപാത്രത്തിലൂടെയായിരുന്നു എന്ന് ക്രിസ്റ്റ്യാനോ വെളിപ്പെടുത്തി. എന്നാല്‍, ആ യുവതിയുടെ പേരും പുറത്തുവിട്ടില്ല.

70 വര്‍ഷത്തോളം ക്രിസ്റ്റിയാനോയുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് ജീവനക്കാര്‍ക്ക് പുറത്തു പറയാനാവില്ല. അല്ലെങ്കില്‍ ക്രിസ്റ്റ്യാനോയുടേയോ, അദ്ദേഹത്തിന്റെ ബന്ധുക്കളുടേയോ അവസാനം വരെ സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ല എന്നാണ് കരാറിലെ വ്യവസ്ഥ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com