ലണ്ടന്‍: ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഫാസ്റ്റ് ബൗളർമാരിൽ ഇംഗ്ലണ്ട് പേസർ ജയിംസ് ആന്‍ഡേഴ്‌സണ്‍ മുന്‍ ഓസീസ് താരം ഗ്ലെന്‍ മാഗ്രാത്തിനൊപ്പമെത്തി. ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യൻ താരം ചേതേശ്വര്‍ പൂജാരയെ പുറത്താക്കിയതോടെയാണ് ആന്‍ഡേഴ്‌സണ്‍ 563 വിക്കറ്റ് എന്ന റെക്കോർഡിനൊപ്പമെത്തിയത്. 143 ടെസ്റ്റുകളിൽ നിന്നാണ് ആന്‍ഡേഴ്‌സൺ ഈ നേട്ടം സ്വന്തമാക്കുന്നത്. 124ടെസ്റ്റുകളിൽ നിന്നായിരുന്നു ഗ്ലെന്‍ മാഗ്രാത്തിന്റെ നേട്ടം. 132 ടെസ്റ്റില്‍ 519 വിക്കറ്റ് സ്വന്തമാക്കിയ മുന്‍ വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ക്വാര്‍ട്ട്‌നി വാല്‍ഷാണ് മൂന്നാം സ്ഥാനത്ത്.
ഓവൽ ടെസ്റ്റ് പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ബൗളർമാരിൽ ആന്‍ഡേഴ്‌സണ്‍ നാലാം സ്ഥാനത്തെത്തി. മുന്‍ ശ്രീലങ്കന്‍ സ്പിന്നര്‍ മുത്തയ്യ മുരളീധരനാണ് ഒന്നാമത്. 133 ടെസ്റ്റില്‍ നിന്ന് 800 വിക്കറ്റുകളാണ് മുരളീധരൻ സ്വന്തമാക്കിയത്. 145 ടെസ്റ്റില്‍ നിന്ന് 708 വിക്കറ്റ് നേട്ടവുമായി ഷെയ്ന്‍ വോണ്‍ രണ്ടാമതും 132 ടെസ്റ്റില്‍ നിന്ന് 619 വിക്കറ്റുകളുമായി അനില്‍ കുംബ്ലെ മൂന്നാം സ്ഥാനത്തുമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ