ഹാദിയ കേസ്: വിവരങ്ങള്‍ എന്‍ഐഎയ്ക്കു കൈമാറണം, ഷെഫീന്‍ ജഹാന് സുപ്രിം കോടതിയുടെ വിമര്‍ശനം

കേസില്‍ സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം ഷെഫീന്‍ ആഗ്രഹിക്കുന്നില്ലെന്ന് കോടതി സംശയം പ്രകടിപ്പിച്ചു
ഹാദിയ കേസ്: വിവരങ്ങള്‍ എന്‍ഐഎയ്ക്കു കൈമാറണം, ഷെഫീന്‍ ജഹാന് സുപ്രിം കോടതിയുടെ വിമര്‍ശനം

ന്യൂഡല്‍ഹി: വൈക്കം സ്വദേശി അഖില, ഹാദിയ എന്ന പേരില്‍ മതം മാറി വിവാഹം കഴിച്ച കേസിന്റെ വിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സിക്കു കൈമാറണമെന്ന് സുപ്രിം കോടതി. കേരള പൊലീസിനാണ് സുപ്രിം കോടതിയുടെ നിര്‍ദേശം. കേസ് ദേശീയ ഏജന്‍സിക്കു കൈമാറണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യത്തില്‍ കോടതി പിന്നീടു തീരുമാനമെടുക്കും.

അഖില എന്ന ഹാദിയെ സുപ്രീം കോടതിയില്‍ ഹാജരാക്കാന്‍ ക്രമസമാധാനത്തിന്റെ ചുമതല ഉള്ള ഡി ജി പിക്ക് നിര്‍ദേശം നല്‍കണം എന്ന് ആവശ്യപ്പെട്ട് ഷെഫീന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ഷെഫീന്‍ ജഹാനും ഹാദിയെയും തമ്മില്‍ നടന്ന വിവാഹം ഹൈകോടതി റദ്ദാക്കിയിരുന്നു. കേസ് വിവരങ്ങള്‍ എന്‍ഐഎയ്ക്കു കൈമാറുന്നതിനെ എതിര്‍ത്ത ഷെഫീന്‍ ജഹാനെ കോടതി വിമര്‍ശിച്ചു. എന്‍ഐഎയെ സംശയിക്കുന്നത് എന്തിനെന്ന് ഷെഫീനോട് കോടതി ചോദിച്ചു. കേസില്‍ സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം ഷെഫീന്‍ ആഗ്രഹിക്കുന്നില്ലെന്ന് കോടതി സംശയം പ്രകടിപ്പിച്ചു.

കേസ് ദേശീയ ഏജന്‍സിക്കു കൈമാറണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.  കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ സുപ്രിം കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് രേഖകള്‍ കേരള പൊലീസിന്റെ പക്കലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഒരാഴ്ചയ്ക്കകം ഹാജരാക്കാനാണ് അഖില എന്ന ഹാദിയയുടെ പിതാവ് അശോകനും ദേശീയ അന്വഷണ ഏജന്‍സിക്കും സുപ്രിം കോടതി നിര്‍ദേശം നല്‍കിയിരുന്നത്. ഹാദിയയെ വിവിഹാം കഴിച്ച ഷെഫീന്‍ ജഹാന് ഭീകര ബന്ധമുണ്ടെന്ന ആരോപണം തെളിയിക്കുന്ന വസ്തുതകള്‍ അറിയിക്കാനും നിര്‍ദേശമുണ്ട്. കേസുമായി ബന്ധപ്പെട്ട് ഗൗരവമുള്ള നിരീക്ഷണങ്ങളാണ് ഹൈക്കോടതി നടത്തിയതെന്ന് സുപ്രിം കോടതി അഭിപ്രായപ്പെട്ടിരുന്നു.

അഖില എന്ന ഹാദിയെ സുപ്രീം കോടതിയില്‍ ഹാജരാക്കാന്‍ ക്രമാസമാധാനത്തിന്റെ ചുമതല ഉള്ള ഡി ജി പിക്ക് നിര്‍ദേശം നല്‍കണം എന്ന് ആവശ്യപ്പെട്ട് ഷെഫീന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ഷെഫീന്‍ ജഹാനും ഹാദിയെയും തമ്മില്‍ നടന്ന വിവാഹം ഹൈകോടതി റദ്ദാക്കിയിരുന്നു.

അഖിലയുടെ അച്ഛന്‍ അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ച ബെഞ്ച് ആണ് ഷെഫീന്‍ ജഹാനും ഹാദിയെയും തമ്മില്‍ നടന്ന വിവാഹം ഹൈകോടതി റദ്ദാക്കിയത്. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ വിവാഹം റദ്ദാക്കാന്‍ ആകുമോ എന്ന നിയമപ്രശ്‌നം സുപ്രിം കോടതിയുടെ മുന്നിലുണ്ട്. 

ഹാദിയയെയും താനും തമ്മില്‍ നടന്ന വിവാഹം മുസ്ലിം നിയമ പ്രകാരം രക്ഷകര്‍ത്താവിന്റെ സാന്നിധ്യത്തില്‍ ആണ് നടന്നത് എന്നാണ് ഷെഫീന്‍ ജഹാന്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ പറഞ്ഞിരിക്കുന്നത്. വിവാഹവും ആയി ബന്ധപ്പെട്ട മുസ്ലിം നിയമം കണക്കില്‍ എടുക്കാതെ ആണ് ഹാദിയയും താനും തമ്മില്‍ ഉള്ള വിവാഹം കേരള ഹൈകോടതി റദ്ദാക്കിയത് എന്നും ഷെഫീന്‍ ജഹാന്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com