വിദ്യാര്‍ഥികളുടെ ഭാവി നോക്കാതെ സര്‍ക്കാരും മാനേജ്‌മെന്റും കൊമ്പ് കോര്‍ക്കുന്നു; സ്വാശ്രയത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

സുപ്രീംകോടതി ആരെ സംരക്ഷിക്കാന്‍ പറഞ്ഞോ അവരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നില്ല
വിദ്യാര്‍ഥികളുടെ ഭാവി നോക്കാതെ സര്‍ക്കാരും മാനേജ്‌മെന്റും കൊമ്പ് കോര്‍ക്കുന്നു; സ്വാശ്രയത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: സ്വാശ്രയ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനും മാനേജ്‌മെന്റിനും നേരെ
രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ലളിതമായി പരിഹരിക്കാമായിരുന്ന വിഷയം സങ്കീര്‍ണമാക്കിയെന്ന് കോടതി വിലയിരുത്തി.

സര്‍ക്കാരിന്റേയും മാനേജ്‌മെന്റിന്റേയും കടുംപിടുത്തമാണ് മെഡിക്കല്‍ പ്രവേശനം സങ്കീര്‍ണമാക്കിയത്. വിദ്യാര്‍ഥികളുടെ ഭാവി നോക്കാതെയാണ് സര്‍ക്കാരും മാനേജ്‌മെന്റും കൊമ്പ് കോര്‍ക്കുന്നതെന്നും കോടതി പറഞ്ഞു.

സുപ്രീംകോടതി ആരെ സംരക്ഷിക്കാന്‍ പറഞ്ഞോ അവരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നില്ല. ഫീസ് പ്രശ്‌നം ഇപ്പോള്‍ ആകെ കുഴഞ്ഞു മറിഞ്ഞിരിക്കുകയാണ്. എന്‍ആര്‍ഐ സീറ്റില്‍ കൂടുതല്‍ ഫീസ് വാങ്ങാമെന്ന സുപ്രീംകോടതി വിധിയും നടപ്പിലാക്കുന്നില്ല.  അലോട്ട്‌മെന്റ് കുഴഞ്ഞ് മറിഞ്ഞിരിക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള ആശങ്ക ആരും മനസിലാക്കുന്നില്ല. സ്വകാര്യ കോളെജുകളിലെ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത് എന്തുകൊണ്ടെന്നും ഹൈക്കോടതി ചോദിച്ചു.

അഞ്ച് ലക്ഷം രൂപ ഏകീകൃത ഫീസായി നിശ്ചയിച്ച ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റിയുടെ നീക്കത്തെ ചോദ്യം ചെയ്ത് സ്വാശ്രയ മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com