ജിന്‍സന്റെ രഹസ്യമൊഴി പുറത്ത്; സുനിയും നാദിര്‍ഷായും സംസാരിച്ചത് പ്രതിഫലത്തെ പറ്റി

ഇവര്‍ സംസാരിച്ചത് പ്രതിഫലതുതയെ പറ്റിയാണെന്നും തുകയുടെ കാര്യത്തില്‍ ഇരുവര്‍ക്കും ഇടയില്‍ തര്‍ക്കമുണ്ടായിരുന്നില്ലെന്നും ജിന്‍സന്‍ വ്യക്തമാക്കി
ജിന്‍സന്റെ രഹസ്യമൊഴി പുറത്ത്; സുനിയും നാദിര്‍ഷായും സംസാരിച്ചത് പ്രതിഫലത്തെ പറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ജയില്‍ നിന്ന് നടന്‍ നാദിര്‍ഷായെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും വിളിച്ചതായി സഹതടവുകാരന്‍ ജിന്‍സന്റെ മൊഴി. നാദിര്‍ഷായുമായി മൂന്ന് തവണ വിളിച്ചെന്നും ഒരു കോള്‍ എട്ടുമിനിറ്റ് നേരം നീണ്ടുനിന്നതായും ജിന്‍സന്‍ പറഞ്ഞിട്ടുണ്ട്. ജയിലില്‍ നടന്ന കാര്യങ്ങള്‍ എന്താണെന്ന് അറിയുന്നതിനായാണ് ജിന്‍സനെ വിളിച്ചുവരുത്തിയത്.

സുനി ജയില്‍ നിന്നും ഫോണ്‍ വിളിക്കുമ്പോള്‍ മറ്റാരും കാണാതിരിക്കുന്നതിനായി കാവല്‍ നിന്നെന്നും ഇവര്‍ പരസ്പരം സംസാരിച്ചത് സൗഹൃദാന്തരീക്ഷത്തിലായിരുന്നു. ഇവര്‍ സംസാരിച്ചത് പ്രതിഫലതുതയെ പറ്റിയാണെന്നും തുകയുടെ കാര്യത്തില്‍ ഇരുവര്‍ക്കും ഇടയില്‍ തര്‍ക്കമുണ്ടായിരുന്നില്ലെന്നും ജിന്‍സന്‍ വ്യക്തമാക്കി.

കാക്കനാട്ടെ കാവ്യയുടെ കടയില്‍ എന്തോ ഒരു സാധനം ഏല്‍പ്പിച്ചുണ്ടെന്നും സംസാരത്തില്‍ നിന്നും മനസിലായിട്ടുണ്ട്. പള്‍സര്‍ ദീലീപിനെഴുതിയ കത്ത് നേരിട്ട് എത്തിക്കാനായിരുന്നു തീരുമാനിച്ചത്. പിന്നെ സംഭവുമായി ബന്ധപ്പെട്ട ചിലകാര്യങ്ങള്‍ തന്നോട് പറഞ്ഞതായു ജിന്‍സന്‍ മൊഴി നല്‍കി. തനിക്കറിയാവുന്ന കാര്യങ്ങള്‍ കേട്ടറിവുമാത്രമാണെന്നും സംഭവത്തില്‍ ബ്ലാക്ക് മെയില്‍ ചെയ്യുന്നതായി തോന്നിയിട്ടില്ലെന്നും ജിന്‍സന്‍ വ്യക്തമാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com