സ്വാശ്രയ ഓര്‍ഡിനന്‍സ് വൈകിയതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം, വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലെന്നും കോടതി

സ്വാശ്രയ ഓര്‍ഡിനന്‍സ് വൈകിയതിന് സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം - വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലെന്ന് ചൂണ്ടിക്കാണിച്ച ഹൈക്കോടതി ഓര്‍ഡിനന്‍സ് വൈകിയതിലും അതൃപ്തി രേഖപെടുത്തി
സ്വാശ്രയ ഓര്‍ഡിനന്‍സ് വൈകിയതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം, വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലെന്നും കോടതി

കൊച്ചി: സ്വാശ്രയ ഓര്‍ഡിനന്‍സ് വൈകിയതിന് സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലെന്ന് ചൂണ്ടിക്കാണിച്ച ഹൈക്കോടതി ഓര്‍ഡിനന്‍സ് വൈകിയതിലും അതൃപ്തി രേഖപെടുത്തി. ഫീസ് നിര്‍ണയത്തിന് പതിനൊന്നാം മണിക്കൂര്‍ വരെ കാത്തിരിക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. കഴിഞ്ഞ വര്‍ഷവും സര്‍ക്കാരിന് തെറ്റ് പറ്റി അത് തിരുത്താന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു. സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്.

ഫീസ് നിര്‍ണയത്തിന് കാലതാമസം ഉണ്ടായെന്ന് സര്‍ക്കാര്‍ അംഗീകരിച്ചു. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവുകള്‍ ഉണ്ടായതാണ് ഫീസ് നിര്‍ണയം വൈകാന്‍ കാരണമായി ചൂണ്ടിക്കാട്ടിയത്. സ്വാശ്രയ ഓര്‍ഡിനന്‍സ് പുതുക്കി ഉടന്‍ പ്രസിദ്ധീകരിച്ചുവെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനായി സര്‍ക്കാര്‍ ആദ്യം ഇറക്കിയ ഓര്‍ഡിനന്‍സില്‍ ഫീസ് നിര്‍ണയത്തിന് പത്തംഗ സമിതിയുണ്ടാകണമെന്നായിരുന്നു വ്യവസ്ഥ. ഇതിന് വിരുദ്ധമായി പ്രവേശന മേല്‍നോട്ടസമിതി ഫീസ് നിശ്ചയിച്ചതോടെയാണ് മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിച്ചത്. 

പുതിയ ഓര്‍ഡിനന്‍സ് പ്രകാരം സര്‍ക്കാരും മാനേജ്‌മെന്റുകളുമായി ഒപ്പു വെക്കുന്ന കരാറിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്ത ഫീസ് ഘടന നടപ്പാക്കുന്നതിനുളള വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥയില്‍ കൂടുതല്‍ മാനേജ്‌മെന്റുകള്‍ സര്‍ക്കാരുമായി ധാരണയിലെത്തുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com