ക്വട്ടേഷന്‍ നല്‍കിയത് ദിലീപ് നേരിട്ട്; ഗൂഢാലോചനയില്‍ അപ്പുണ്ണിക്കും പങ്കെന്ന് പൊലീസ് 

അതേസമയം അപ്പുണ്ണിയ്ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി
ക്വട്ടേഷന്‍ നല്‍കിയത് ദിലീപ് നേരിട്ട്; ഗൂഢാലോചനയില്‍ അപ്പുണ്ണിക്കും പങ്കെന്ന് പൊലീസ് 

കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ഗൂഢാലോചന നടത്തിയത് ദിലീപ് നേരിട്ടെന്ന് പൊലീസ്. ക്വട്ടേഷനെക്കുറിച്ച് ദിലീപിനും ഒന്നാംപ്രതി സുനില്‍കുമാറിനും മാത്രമാണ് അറിയാമായിരുന്നത് എന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയ്ക്ക് സംഭവവുമായി ബന്ധമുണ്ട് എന്ന നിഗമനം പൊലീസ് തള്ളിക്കളഞ്ഞിട്ടില്ല. സുനില്‍കുമാറിന് പണം നല്‍കി കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചത് അപ്പുണ്ണിയാണ്. അഡ്വാന്‍സ് കൈമാറിയ ദിവസം സുനില്‍കുമാറും അപ്പുണ്ണിയും നാല് തവണ ഫോണില്‍ സംസാരിച്ചിരുന്നു. ഈ സംഭാഷണത്തിന് ശേഷമാണ് ദിലീപ് തൃശൂരിലെ ഹോട്ടലിലെത്തിയതെന്നും പൊലീസ് പറയുന്നു. 

അതേസമയം അപ്പുണ്ണിയ്ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.അറസ്റ്റ് ചെയ്‌തേക്കും എന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ അപ്പുണ്ണി ഒളിവില്‍ പേയിരുന്നു. അപ്പുണ്ണിയുടെ അഞ്ച് ഫോണുകളും ഓഫാണ്. ഏലൂരിലെ അപ്പുണ്ണിയുടെ വീട്ടിലും പൊലീസ് എത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ഗൂഢാലോചനയില്‍ അപ്പുണ്ണിയുടെ പങ്കിനെപ്പറ്റി റിമാന്റ് റിപ്പോര്‍ട്ടില്‍ വിശദമായ പരാമര്‍ശം ഉണ്ടായിരുന്നു. കേസില്‍ നാദിര്‍ഷയെ നാളെ വീണ്ടും ചോദ്യം ചെയ്‌തേക്കും. നേരത്തെ ദിലീപിനൊപ്പം നാദിര്‍ഷയേയും പതിമൂന്നു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com