അപ്പുണ്ണിയെ തിരക്കി പൊലീസ് നെട്ടോട്ടമോടുന്നു; ഒളിവില്‍ പോയത് ദിലീപിനൊപ്പമുള്ള ചോദ്യം ചെയ്യല്‍ ഭയന്നെന്ന് പൊലീസ്  

ഒളിവില്‍പോയ അപ്പുണ്ണി ഇപ്പോള്‍ സംസ്ഥാനം കടന്നിരിക്കാം എന്ന നിഗമനത്തിലാണ് പൊലീസ്
അപ്പുണ്ണിയെ തിരക്കി പൊലീസ് നെട്ടോട്ടമോടുന്നു; ഒളിവില്‍ പോയത് ദിലീപിനൊപ്പമുള്ള ചോദ്യം ചെയ്യല്‍ ഭയന്നെന്ന് പൊലീസ്  

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. അറസ്റ്റുണ്ടായേക്കും എന്ന് വാര്‍ത്ത വന്നദിവസം ഒളിവില്‍പോയ അപ്പുണ്ണി ഇപ്പോള്‍ സംസ്ഥാനം കടന്നിരിക്കാം എന്ന നിഗമനത്തിലാണ് പൊലീസ്. അപ്പുണ്ണി ഒളിവില്‍ പോയത് ദിലീപുമായുള്ള ഒരുമിച്ചിരുത്തി ചോദ്യം ചെയ്യല്‍ ഭയന്നെന്ന് പൊലീസ് വ്യക്തമാക്കി.

അതേസമയം അപ്പുണ്ണി അറസ്റ്റിലാകും മുമ്പ് ജാമ്യം നേടാന്‍ ദിലീപ് ശ്രമം തുടങ്ങി.ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളിയ സാഹചര്യത്തില്‍ മുകള്‍ കോടതികളെ സമീപിക്കാനാണ് പ്രതിഭാഗം ശ്രമിക്കുന്നത്. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് ശ്രമം. തൊണ്ണൂറ് ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് സോപാധിക ജാമ്യം ലഭിക്കും എന്നാണ് നിയമം. 

അപ്പുണ്ണിയും ദിലീപും നല്‍കിയ മൊഴികളുടെ വൈരുദ്ധ്യമാണ് ദിലീപിനെ കുടുക്കിയത്. സുനില്‍കുമാറിനെ അറിയില്ലായെന്ന് ദിലീപ് പറഞ്ഞപ്പോള്‍ വ്യത്യസ്തമായ മൊഴിയായിരുന്നു അപ്പുണ്ണി നല്‍കിയത്. ഇവരെ ഒരുമിച്ചിരുത്തി വിശദമായ ചോദ്യം ചെയ്യലിന് പൊലീസ് തീരുമാനിച്ചിരുന്നു.അതിന് മുന്നേ ജാമ്യം ലഭിക്കാനാണ് ദിലീപിന്റെ അഭിഭാഷകന്‍ ശ്രമിക്കുന്നത്. സുനില്‍കുമാറിന്റെ അഭിഭാഷകനായ പ്രതീഷ് ചാക്കോക്കെതിരേയും അന്വേഷണം നടക്കുന്നുണ്ട്. ഇയ്യാളും ഇപ്പോള്‍ ഒളിവിലാണ്. പ്രതീഷ് ചാക്കോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com