ജനനേന്ദ്രിയം മുറിച്ച സംഭവം: യുവതിയുടെ മൊഴിമാറ്റവും ക്രൈംബ്രാഞ്ച് അന്വേഷിക്കും

യുവതിയുടെ അടിക്കടിയുള്ള മലക്കം മറിച്ചിലുകള്‍ക്ക് പിന്നില്‍ എന്താണ് എന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക
ജനനേന്ദ്രിയം മുറിച്ച സംഭവം: യുവതിയുടെ മൊഴിമാറ്റവും ക്രൈംബ്രാഞ്ച് അന്വേഷിക്കും

ജനനേന്ദ്രിയം മുറിച്ച കേസില്‍ യുവതിയുടെ മൊഴിമാറ്റാനുണ്ടായ സാഹചര്യവും ക്രൈംബ്രാഞ്ച്  അന്വേഷിക്കും.യുവതിയുടെ അടിക്കടിയുള്ള മലക്കം മറിച്ചിലുകള്‍ക്ക് പിന്നില്‍ എന്താണ് എന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക.പ്രതിഭാഗം വക്കീലിന്റെ ഭാഗത്ത് നിന്നും യുവതിക്ക് സഹായമോ സമ്മര്‍ദ്ദമോ ഉണ്ടായിട്ടുണ്ടോയെന്നും അന്വേഷിക്കും. 

തനിക്കെതിരെ സ്വാമി ലൈംഗികാതിക്രമം നടത്തിയെന്നത് പൊലീസ് കെട്ടിച്ചമച്ച കേസാണെന്നും അയ്യപ്പദാസാണ് പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്നും പറഞ്ഞു യുവതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും യുവതി പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് യുനതിക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

ഗംഗേശാനന്ദ യുവതിക്കെതിരെ െൈലഗിക അതിക്രമം നടത്താന്‍ ശ്രമിച്ചപ്പോഴാണ് യുവതി ജനനേന്ദ്രിയം മുറിച്ചതെന്നും കുട്ടിക്കാലംമുതല്‍ യുവതിയെ സ്വാമി പീഡിപ്പിച്ചുവരികയാണന്നും ആയിരുന്നു പൊലീസ് എഫ്‌ഐആറില്‍ പറഞ്ഞിരുന്നത്. പോക്‌സോ നിയമപ്രകാരം കേസെടുത്ത സംഭവത്തില്‍ യുവതിയുടെ ഇപ്പോഴുള്ള മലക്കംമറിച്ചില്‍ ആശയക്കുഴപ്പം സംഭവിച്ചതിനെത്തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്. കേസ് സിബിഐക്ക് വിടണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു. യുവതിക്കെതിരെ ഇതുവരേയും പൊലീസ് കേസെടുത്തിട്ടില്ല. 

പൊലീസ് അനവാശ്യമായി കേസ് വഴിതിരിച്ചുവിട്ടുവെന്നും താന്‍ ഗംഗേശാനന്ദയെ അച്ഛന്റെ സ്ഥാനത്താണ് കാണുന്നത് എന്നുമായിരുന്നു യുവതിയുടെ ആരോപണം. കഴിഞ്ഞ ദിവസം ഗംഗേശാനന്ദയെ യുവതി ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. ഗംഗേശാനന്ദ ഇപ്പോഴും പൊലീസ് കസ്റ്റഡിയില്‍ തന്നെയുള്ള,കോടതി ജാമ്യം നിഷേധിച്ച പ്രതിയാണ് എന്നിരിക്കേയാണ് യുവതി ഗംഗേശാനന്ദയെ ആശുപത്രിയില്‍ സനന്ദര്‍ശിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com