ലിംഗഛേദത്തിനു പകരം ആ പെണ്‍കുട്ടി പൊലീസിനെ സമീപിക്കണമായിരുന്നു: ശശി തരൂര്‍

ലിംഗഛേദത്തിനു പകരം ആ പെണ്‍കുട്ടി പൊലീസിനെ സമീപിക്കണമായിരുന്നു: ശശി തരൂര്‍


തിരുവനന്തപുരം: ലൈംഗികാതിക്രമത്തില്‍ സഹികെട്ട് സന്യാസിയുടെ ലിംഗഛേദം നടത്തുന്നതിനു പകരം പെണ്‍കുട്ടിക്ക് പൊലീസിനെ സമീപിക്കാമായിരുന്നെന്ന് ശശി തരൂര്‍ എംപി. ഇത്തരം നീതി നടപ്പാക്കലില്‍ സന്തോഷം തോന്നുമെങ്കിലും നിയമം കൈയിലെടുക്കുന്നതിനു പകരം പൊലീസിനെ സമീപിക്കുകയായിരുന്നു അഭികാമ്യമെന്ന് ശശി തരൂര്‍ പ്രതികരിച്ചു. 

എല്ലാവരേയും പോലെ തനിക്കും ആ പെണ്‍കുട്ടിയോട് അനുതാപമുണ്ട്. പക്ഷേ, നീതി നടപ്പാകുന്ന ഒരു സമൂഹമില്ലെങ്കില്‍ ഒരാള്‍ മാത്രമല്ല, എല്ലാവരും കൈയില്‍ കത്തിയുമായി നടക്കേണ്ടി വരുമെന്ന് ടെലിവിഷന്‍ ചാനലിനോടു പ്രതികരിക്കവേ ശശി തരൂര്‍ ചൂണ്ടിക്കാട്ടി. 

സന്യാസിയുടെ ലിംഗഛേദം നടത്തിയ പെണ്‍കുട്ടിയുടെ നടപടിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. പെണ്‍കുട്ടിയുടെ നടപടി ധീരവും ഉദാത്തവും ആണെന്നായിരുന്നു പിണറായിയുടെ പ്രതികരണം. മന്ത്രി മെഴസിക്കുട്ടിയമ്മയും പെണ്‍കുട്ടിക്കു പിന്തുണ പ്രഖ്യാപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com