ജിഷയുടെ പിതാവ് മരിച്ച നിലയില്‍; മരണം വിസ്തരിക്കാനുള്ള ആവശ്യം കോടതി പരിഗണിക്കാനിരിക്കേ

പ്രതിഭാഗത്തിന്റെ ആവശ്യം കോടതി ഇന്ന് പരിഗണിക്കാനിരിക്കവെയാണ് പാപ്പുവിന്റെ മരണം സംഭവിച്ചിരിക്കുന്നത്
ജിഷയുടെ പിതാവ് മരിച്ച നിലയില്‍; മരണം വിസ്തരിക്കാനുള്ള ആവശ്യം കോടതി പരിഗണിക്കാനിരിക്കേ

പെരുമ്പാവൂര്‍: ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ പിതാവ് പാപ്പുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് പെരുമ്പാവൂര്‍ ചെറുകുന്നത്തെ വീട്ടിലാണ് പാപ്പുവിന്റെ മൃതദേഹ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. തനിച്ചു താമസിച്ചു വരികയായിരുന്നു പാപ്പു. 

ജിഷ കേസില്‍ പ്രതിഭാഗം സാക്ഷികളായി പാപ്പുവിനെയും ജിഷയുടെ സഹോദരിയേയും ഉള്‍പ്പെടെ 30പേരെ വിസ്തരിക്കണമെന്ന് പ്രതിഭാഗം കഴിഞ്ഞ ദിവസം വിചാരണ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിഭാഗത്തിന്റെ ആവശ്യം കോടതി ഇന്ന് പരിഗണിക്കാനിരിക്കവെയാണ് പാപ്പുവിന്റെ മരണം സംഭവിച്ചിരിക്കുന്നത്. 

കേസിലെ മഹസര്‍ സാക്ഷി ഇരിങ്ങോള്‍ വട്ടോളിപ്പടി പുത്തന്‍കുടി പി.എം സാബുവിനെ (38) ഇക്കഴിഞ്ഞ ജൂലൈ 29ന് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com