ശാലുമേനോന്‍ മുതല്‍ അബ്ദുള്ളക്കുട്ടിവരെ; തുടരന്വേഷണം 17 പേര്‍ക്കെതിരെ

സോളാര്‍ കേസില്‍ 17 പേര്‍ക്കെതിരെയാണ് തുടരന്വേഷണം നടക്കുക - ശാലുമേനോന്‍ മുതല്‍ കെപിസിസി ജനറല്‍  സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍ വരെ പട്ടികയില്‍ 
ശാലുമേനോന്‍ മുതല്‍ അബ്ദുള്ളക്കുട്ടിവരെ; തുടരന്വേഷണം 17 പേര്‍ക്കെതിരെ

തിരുവനന്തപുരം: 17 പേര്‍ക്കെതിരെയാണ് സോളാര്‍ കേസില്‍ തുടരന്വേഷണം നടത്തുക. ബിജു രാധാകൃഷ്ണന്‍, ശാലുമേനോന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, എപി അനില്‍ കുമാര്‍, അടൂര്‍ പ്രകാശ്, മുന്‍ കേന്ദ്രമന്ത്രി കെസി വേണുഹപാല്‍, ഹൈബി ഈഡന്‍, പളനി മാണിക്യം, കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍, കെ പത്മകുമാര്‍ ഐപിഎസ്, എം ആര്‍ അജിത് കുമാര്‍  ഐപിഎസ്, പിസി വിഷ്ണുനാഥ്, മോന്‍സ് ജോസഫ്, രമേശ് ചെന്നിത്തലയുടെ പിഎ പ്രതീഷ്, ജോസ് കെ മാണി, എപി അബ്ദുള്ളകുട്ടി എന്നിവരാണ്.

ടൂറിസം മന്ത്രിയായിരുന്ന എപി അനില്‍ കുമാര്‍റോസ് ഹൗസ്, കൊച്ചി ലേ മെറീഡിയന്‍ ഹോട്ടല്‍, കേരള ഹൗസ് എന്നിവിടങ്ങളില്‍ നിന്ന് നിരന്തരമായി ലൈംഗികമായി ചൂഷണം  ചെയ്‌തെന്നാണ് പരാതി. റവന്യൂ മന്ത്രിയായിരുന്ന അടൂര്‍ പ്രകാശ് ലൈംഗിക പീഡനം, ടെലഫോണിക് സെക്‌സ്, ബാംഗ്ലൂരിലെ ഹോട്ടലിലേക്ക് ക്ഷണിച്ചു എന്നാണ് പരാതി.

എറണാകുളം എംഎല്‍എ ഹൈബി ഈഡന്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ സഹായിച്ചു. ഇതിന് പ്രത്യുപകാരമായി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങുകയും എംഎല്‍എ ഹോസ്റ്റലിലും എറണാകുളം ഗസ്റ്റ് ഹൗസിലും വെച്ച് ലൈംഗികമായി പീഡിപ്പിച്ചു.

കേന്ദ്ര ഏവിയേഷന്‍ മന്ത്രി കെസി വേണുഗോപാല്‍ പല തവണ ഭീഷണിപ്പെടുത്തി, ബലാത്സംഗം ചെയ്തു. ടെലഫോണ്‍ വിളികള്‍, എസ്എംഎസ് സെ്ക്‌സ്. കേന്ദ്ര ധനകാര്യ സഹമന്ത്രി പളനി മാണിക്യം ഒരു ആദായ നികുതി പ്രശ്‌നം പരിഹരിക്കുന്നതിന് 25 ലക്ഷം കൈപ്പറ്റി, ലൈംഗികമായി പീഡിപ്പിച്ചു

കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍ ട്രിഡന്റ് ഹോട്ടലില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചു. ഐജി കെ പത്മകുമാര്‍ കലൂര്‍ ഫഌറ്റില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചു. എംആര്‍അജിത് കുമാര്‍ ടെലഫോണ്‍ സെക്‌സ്. പിസി വിഷ്ണുനാഥ് ടെലഫോണ്‍ വിളികള്‍ എസ്എംഎസ്.

ബിജു രാധാകൃഷ്ണന്‍ എല്ലാം നശിപ്പിച്ചെന്നും 6 കോടി രൂപ തട്ടിയെടുത്തെന്നും ശാലുമേനോന്റെ കൂടെ ആഡംബര ജീവിതം നയിച്ചു. ശാലുമേനോന്‍ ബിജു നിര്‍മ്മിച്ച 3 കോടിയുടെ പുതിയ ഫഌറ്റ്, സ്വര്‍ണം തുടങ്ങിയവ സ്വന്തമാക്കി. 

ഉമ്മന്‍ചാണ്ടി സോളാര്‍ പവര്‍ പ്ലാന്റിന് ഉറപ്പു നല്‍കി. ശ്രീധരന്‍ നായരെ നേരിട്ട് കണ്ട് സംസാരിച്ചു. സോളാര്‍ പോളിസിക്ക് കാലതാമസം വരുത്തിയതിന് പുറമെ ഒന്നും ചെയ്തില്ല, പത്തുശതമാനം കമ്മീഷന്‍ ആവശ്യപ്പെട്ടു. 2 കോടി 16 ലക്ഷം രൂപ കമ്മീഷനായി കൈപ്പറ്റി, മകളായി കണക്കാക്കേണ്ടിയിരുന്ന തന്നെ ശാരിരികമായി ചൂഷണം ചെയ്തു. പല തവണ ക്ലിഫ് ഹൗസില്‍ വെച്ച് വദനസുരതം ചെയ്യിച്ചു.

ആര്യാടന്‍ മുഹമ്മദ് ആവശ്യപ്പെട്ടതൊന്നും ചെയ്തു തന്നില്ല. 25 ലക്ഷം രൂപ കൈക്കൂലി വാങ്ങി. പല തവണ ലൈംഗികമായി പീഡിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com