തലസ്ഥാനത്തെ ബിജെപി അക്രമങ്ങള്‍ നേരിടുന്നതില്‍ പൊലീസിന് വീഴ്ചപറ്റിയെന്ന് കടകംപള്ളി സുരേന്ദ്രന്‍

അക്രമങ്ങള്‍ നടന്നത് പൊലീസിന്റെ സാന്നിധ്യത്തിലാണ്
തലസ്ഥാനത്തെ ബിജെപി അക്രമങ്ങള്‍ നേരിടുന്നതില്‍ പൊലീസിന് വീഴ്ചപറ്റിയെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: തലസ്ഥാനത്തെ ബിജെപി അക്രമങ്ങള്‍ നേരിടുന്നതില്‍ പൊലീസിന് വീഴ്ചപറ്റിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അക്രമങ്ങള്‍ നടന്നത് പൊലീസിന്റെ സാന്നിധ്യത്തിലാണ്. സിപിഎമ്മിന് എതിരായ ബിജെപി ആക്രമണം ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണ്. രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ബിജെപി ശ്രമിക്കുന്നത്. ആര്‍എസ്എസും ബിജെപിയും ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. 

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ച ഏഴ് ബിജെപി പ്രവര്‍ത്തകരെ കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തു. 
തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്തിനെ കഴിഞ്ഞ ദിവസം ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കരിക്കകത്ത് സിപിഎം പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. പ്രകടനം കഴിഞ്ഞ് മടങ്ങിയ സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയുടെ കൊടിമരം തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തി.

ഇതേത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെയാണ് രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. കരിക്കകത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പോലീസ് സംഘം ക്യാമ്പു ചെയ്യുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com