വരേണ്യവര്‍ഗത്തിന്റെ കൊടിക്കൂറ ഉയര്‍ത്തിപ്പിടിക്കുന്നവര്‍: ബിജെപിക്കാരെക്കുറിച്ച്  രമേശ് ചെന്നിത്തല

ഗാന്ധിയന്‍ മാതൃകയിലുള്ള ഈ സഹനസമരത്തെ ഇത്രയും മനുഷ്യവിരുദ്ധമായി ബിജെപി നേരിടുമെന്ന് ഈ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുമ്പോള്‍ ഞാന്‍ പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
വരേണ്യവര്‍ഗത്തിന്റെ കൊടിക്കൂറ ഉയര്‍ത്തിപ്പിടിക്കുന്നവര്‍: ബിജെപിക്കാരെക്കുറിച്ച്  രമേശ് ചെന്നിത്തല

കൊടിക്കുന്നില്‍ സുരേഷ് എംപി ഉപവാസം ഇരുന്ന കൊട്ടാരക്കര റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് ചാണകവെള്ളം തളിച്ചത്തോടെ ബിജെപി നേതാക്കന്മാരുടെ ദളിത് വിരുദ്ധ മുഖമാണ് പുറത്ത് വരുന്നതെന്ന് രമേശ് ചെന്നിത്തല. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ചാണകവെള്ളം തെളിച്ച സംഭവത്തില്‍ വരേണ്യവര്‍ഗത്തിന്റെ കൊടിക്കൂറ ഉയര്‍ത്തിപ്പിടിക്കുന്നവരാണ് ബിജെപിക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

ഗാന്ധിയന്‍ മാതൃകയിലുള്ള ഈ സഹനസമരത്തെ ഇത്രയും മനുഷ്യവിരുദ്ധമായി ബിജെപി നേരിടുമെന്ന് ഈ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുമ്പോള്‍ ഞാന്‍ പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. വരേണ്യവര്‍ഗത്തിന്റെ കൊടിക്കൂറ ഉയര്‍ത്തിപിടിക്കുന്ന ബിജെപി ഭരണത്തില്‍ ദളിത് പീഡനം ഉത്തരേന്ത്യയില്‍ നിത്യസംഭവമാണ്. എന്നാല്‍ കേരളത്തില്‍ ഇത്രയും അപമാനകരമായ രീതിയിലുള്ള സംഭവം അരങ്ങേറുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കൊടിക്കുന്നിൽ സുരേഷ് എംപി ഉപവാസം ഇരുന്ന കൊട്ടാരക്കര റെയിൽവെ സ്റ്റേഷൻ പരിസരത്ത് ചാണകവെള്ളം തളിച്ചത്തോടെ ബിജെപി നേതാക്കന്മാരുടെ ദളിത് വിരുദ്ധ മുഖമാണ് പുറത്ത് വരുന്നത്.

കൊല്ലം-ചെങ്കോട്ട പാതയുടെ നവീകരണം വൈകുന്നതിൽ പ്രതിഷേധിച്ചാണ്‌ കൊടിക്കുന്നിൽ ഉപവാസം നടത്തിയത്. ഗാന്ധിയൻ മാതൃകയിലുള്ള ഈ സഹനസമരത്തെ ഇത്രയും മനുഷ്യവിരുദ്ധമായി ബിജെപി നേരിടുമെന്ന് ഈ ഉപവാസ സമരം ഉദ്‌ഘാടനം ചെയ്യുമ്പോൾ ഞാൻ പ്രതീക്ഷിച്ചില്ല.

വരേണ്യവർഗത്തിന്റെ കൊടിക്കൂറ ഉയർത്തിപിടിക്കുന്ന ബിജെപി ഭരണത്തിൽ ദളിത് പീഡനം ഉത്തരേന്ത്യയിൽ നിത്യസംഭവമാണ്. എന്നാൽ കേരളത്തിൽ ഇത്രയും അപമാനിക്കൽ,അതും ഒരു മുതിർന്ന ലോക്സഭാംഗത്തിന് നേരെയുണ്ടാകുമെന്ന് ആരും കരുതിയില്ല. മണ്ഡലത്തിന്റെ വികസനത്തിനായുള്ള പോരാട്ടത്തിന് നേതൃത്വം നൽകിയ എംപിയ്ക്ക് അശുദ്ധി കൽപ്പിക്കാൻ ഇവർക്കാരാണ് അധികാരം നൽകിയത് ? ഹീനവും മനുഷ്യവിരുദ്ധവുമായ നടപടിയുടെ പേരിൽ പട്ടിക ജാതി -പട്ടിക വർഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണം. നിയമവിരുദ്ധ നടപടിക്ക് നേതൃത്വം നൽകിയ ബിജെപി നേതാക്കളായ രാജേശ്വരി രാജേന്ദ്രൻ,വൈക്കൽ സോമൻ ഉൾപ്പെടെയുള്ളവരെ ജയിലിലടയ്ക്കണം.ദളിത് വിഭാഗത്തിൽപ്പെടുന്നവർക്കെതിരേ ഉയരുന്ന കരങ്ങൾ അടിച്ചമർത്താൻ സർക്കാർ തയാറാകണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com