സ്ത്രീ സമൂഹത്തെയും ഭക്തരെയും അപമാനിച്ച പ്രയാര്‍ ഗോപാലകൃഷ്ണന്‍ മാപ്പുപറയണമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍

സ്ത്രീ സമൂഹത്തെയും ഭക്തരെയും അപമാനിച്ച പ്രയാര്‍ ഗോപാലകൃഷ്ണന്‍ മാപ്പുപറയണമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍

കോടതിയുടെ തീരുമാനം അംഗീകരിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തയ്യാറാകണം. പ്രയാര്‍ ഗോപാലകൃഷ്ണന്‍ അയ്യപ്പഭക്തരെ അവഹേളിക്കുകയാണെന്നും കടകംപളളി സുരേന്ദ്രന്‍ 

തിരുവനന്തപുരം:ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ വിവാദ പരാമര്‍ശം നടത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്റെ മറുപടി. സ്ത്രീ സമൂഹത്തെയും ഭക്തരെയും അപമാനിച്ച പ്രയാര്‍ ഗോപാലകൃഷ്ണന്‍ മാപ്പുപറയണമെന്ന് കടകംപളളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കോടതിയുടെ തീരുമാനം അംഗീകരിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തയ്യാറാകണം. പ്രയാര്‍ ഗോപാലകൃഷ്ണന്‍ അയ്യപ്പഭക്തരെ അവഹേളിക്കുകയാണെന്നും കടകംപളളി സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. 
കോടതിവിധിച്ചാല്‍ പോലും മാനവും മര്യാദയുമുള്ള സ്ത്രീകള്‍ ശബരിമലയില്‍ കയറില്ലെന്ന്് അടക്കമുളള വിവാദ പരാമര്‍ശങ്ങളാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ നടത്തിയത്. ശബരിമലയെ തായ്‌ലന്‍ഡ് ആക്കാന്‍ ഉദ്ദേശിക്കുന്നില്ല. സ്ത്രീകള്‍ ശബരിമലയില്‍ കയറേണ്ടതില്ലെന്ന ദേവസ്വം ബോര്‍ഡ് നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു അങ്ങനെപോകുന്നു പ്രയാറിന്റെ വിവാദ പരാമര്‍ശങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com