സ്വപ്‌ന സ്ഖലനത്തെക്കുറിച്ച് ഫേസ്ബുക്കില്‍ കവിതയെഴുതിയ അധ്യാപകനെ കോളജില്‍ നിന്നും പിരിച്ചു വിട്ടു

കോഴിക്കോട് നാദാപുരം എംഇടി കോളെജിലെ അധ്യാപകന്‍ അജിന്‍ ലാലിനെയാണ് വ്യക്തമായ കാരണങ്ങളില്ലാതെ മാനേജ്‌മെന്റ് പുറത്താക്കിയത്.
അജിന്‍ ലാല്‍
അജിന്‍ ലാല്‍

കോഴിക്കോട്: സ്വപ്‌ന സ്ഖലനത്തെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ കവിത എഴുതിയതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ട അധ്യാപകനെ കോളജില്‍ നിന്നും പുറത്താക്കി. കോഴിക്കോട് നാദാപുരം എംഇടി കോളജിലെ അധ്യാപകന്‍ അജിന്‍ ലാലിനെയാണ് വ്യക്തമായ കാരണങ്ങളില്ലാതെ മാനേജ്‌മെന്റ് പുറത്താക്കിയത്. ആ കുറിപ്പ് സഹിതം അജിന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

അജിനെ പുറത്താക്കിക്കൊണ്ടുള്ള കോളജിന്റെ ഉത്തരവ്
അജിനെ പുറത്താക്കിക്കൊണ്ടുള്ള കോളജിന്റെ ഉത്തരവ്

വിദ്യാര്‍ത്ഥികളില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും പലതരത്തിലുള്ള പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നാണ് അജിനെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവില്‍ പറയുന്നത്. കോളെജിലെ അധ്യാപകരുമായി തീരുമാനിച്ച ശേഷമാണ് പുറത്താക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ അധ്യാപകരുമായി അത്തരത്തില്‍ എന്തെങ്കിലും ചര്‍ച്ചകള്‍ മാനേജ്‌മെന്റ് നടത്തിയിട്ടില്ലെന്ന് അജിന്‍ പറയുന്നു. ഇത് ചൂണ്ടിക്കാട്ടി ഒരു വിഭാഗം അധ്യാപകര്‍ മാനേജുമെന്റിന് കത്തുനല്‍കിയെന്നും അജിന്‍ കൂട്ടിച്ചേര്‍ത്തു.

സംഭവത്തിനാധാരമായ അജിന്‍ ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കഴിഞ്ഞ ഓഗസ്റ്റ് 28 നാണ് അജിന്‍ വിവാദമായ കവിത സ്റ്റാറ്റസായി ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചത്. ' സ്വപ്നം അതിന്റെ രതിമൂര്‍ച്ഛയില്‍ എത്തുമ്പോഴാണ് സ്വപ്‌ന സ്ഖലനം സംഭവിക്കുന്നത്..... ഞാന്‍ ഇന്ന് അവളെ ശരിക്കും കണ്ടു എന്റെ തുടകള്‍ നനഞ്ഞു എന്ന് ഞാന്‍ തിരിച്ചറിയുന്നതുവരെയും അത് അവള്‍ തന്നെ ആയിരുന്നു.' എന്ന വരികള്‍ വിദ്യാര്‍ത്ഥികളെ പ്രകോപിതരാക്കി. അധ്യാപകനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് പ്രവര്‍ത്തകരാണ് ആദ്യം രംഗത്തെത്തിയത്.

തന്റെ ചിന്തകളും ആശയങ്ങളും പതിവായി ഫെയ്‌സ്ബുക്കിലൂടെ പങ്കു വെയ്ക്കാറുള്ള അജിന്‍ പതിവു രീതിയില്‍ മാത്രമാണ് നാലു വരി കവിതകുറിച്ചത്. പോസ്റ്റ് ഇട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടമായി അധ്യാപകന് നേരെ സൈബര്‍ ആക്രമണം നടത്തത്തി. അജിന്റെ വരികളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ നാദാപുരത്തിന്റെ 25 കിലോമീറ്റര്‍ ചുറ്റളവിലാണ് പ്രചരിച്ചത്.

പ്രശ്‌നങ്ങളുണ്ടായപ്പോള്‍ ലീവിന് പോകാനായിരുന്നു കോളജ് മാനേജ്‌മെന്റിന്റെ നിര്‍ദേശം. വെക്കേഷന്‍ കഴിഞ്ഞിട്ടും കോളജില്‍ നിന്ന് പ്രതികരണമൊന്നും ഉണ്ടാകാത്തതിനെത്തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോഴാണ് പുറത്താക്കുന്ന വിവരം അജിന്‍ അറിയുന്നത്. 'നിങ്ങളുടെ എഴുത്ത് അധ്യാപകന് ചേര്‍ന്നതല്ല' എന്നായിരുന്നു പ്രിന്‍സിപ്പലിന്റെ മറുപടി. 

പ്രശ്‌നത്തിന് കാരണമായ പോസ്റ്റിനെ തുടര്‍ന്ന് മറ്റൊരു പോസ്റ്റും അജിന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

പ്രിയപ്പെട്ട എന്റെ സുഹൃത്തുക്കളോടും വിദ്യാര്ഥികളോടും സംസാരിക്കേണ്ട ഉത്തരവാദിത്തമുള്ളതിനാൽ ഞാൻ പറയട്ടെ പക്ഷെ എല്ലാവരും മുഴുവനായ്റ്റ് വായിക്കണം ..പിന്നെ കഴിഞ്ഞ 2 ദിവസമായി ഫേസ്ബുക്കിലും വാട്സാപ്പിലുമായി നിങ്ങൾ ചർച്ച ചെയ്യുന്ന പോസ്റ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്ക് കടക്കും മുൻപ്, നിങ്ങൾ ആഗ്രഹിക്കുന്നത് എന്റെ രാജി ആണെങ്കിൽ അതിനു ഇത്രത്തോളം പ്രശ്നങ്ങൾ ഉണ്ടാക്കേണ്ട കാര്യമുണ്ടായിരുന്നില്ല നിങ്ങൾക്ക് എന്നോട് പറയാമായിരുന്നു ഞങ്ങൾക്ക് നിങ്ങളുടെ സേവനം ആവശ്യമില്ല എന്നു അതിനുള്ള ഒരു സ്പേസ് ഞാൻ നിങ്ങൾക്ക് എന്നും തന്നിട്ടുണ്ട് എന്നെ ആവശ്യമില്ല എന്നു തോന്നുനിടത്തു എവിടെ ആണെങ്കിലും നിൽക്കാൻ ആഗ്രഹിക്കതൊരാളാണ് ഞാൻ .ഈ ഒരു പോസ്റ്റിന്റെ പേരിൽ മാത്രമാണ് നിങ്ങൾ എന്നെ പുറത്താക്കാൻ ആവിശ്യപ്പെടുന്നത് എന്നു ഇപ്പഴും വിശ്വസിക്കാൻ കഴിയുന്നില്ല.ഇനി മറ്റുള്ളവർ പറഞ്ഞതു പോലുള്ള ഏതെങ്കിലും കാര്യ കാരണങ്ങൾ ഉണ്ടെങ്കിൽ അതിലേക്ക് ഒന്നും തന്നെ കടക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.ഇനി പോസ്റ്റ് മാത്രമാണ് വിഷയമെങ്കിൽ അതിലേക്ക് വരാം.പോസ്റ്റ് എല്ലാവരും നന്നായിട്ട് വായിച്ചതു കൊണ്ടു ഞാൻ വീണ്ടും ആവർത്ഥിക്കുന്നില്ല. ആ പോസ്റ്റിൽ ''ഞാൻ ഇന്നവളെ ശരിക്കും കണ്ടു'' എന്നതിനു പകരം അവൻ കണ്ടു എന്നായിരുന്നെങ്കിൽ ,എന്റെ തുടകൾ എന്നതിന് പകരം അവന്റെ തുടകൾ എന്നായിരുന്നു എങ്കിൽ നിങ്ങൾക്ക് എന്നെ ചോദ്യം ചെയ്യാൻ കഴിയില്ലായിരുന്നു .അല്ലെങ്കിൽ അവൻ ആരുമാകാം എന്ന ഉത്തരത്തിൽ തീരുന്ന പ്രസ്‌നേ ഉണ്ടായിരുന്നുള്ളു.എന്നിട്ടും ഞാൻ "ഞാൻ" എന്നു തന്നെ എഴുതിയത് അതെനിക്ക് സംഭവിച്ചത് കൊണ്ടു മാത്രമായിരിക്കണം എന്നില്ല.ഞാൻ മുൻപും എഴുതാറുണ്ട് എം ഈ ടിയിൽ വന്നതിനു ശേഷവും എഴുതിയിട്ടുണ്ട് അന്നൊന്നും ഇതുപോലൊരു കമെന്റ്സുമായി നിങ്ങൾ ആരും വന്നിട്ടില്ല.അതു കൊണ്ട് തന്നെ ഞാൻ ഇതെഴുതുബോഴും എന്റെ എല്ലാ എഴുത്തു പോലെയുള്ള ഒന്നായിട്ടെ കരുതിയുള്ളൂ.
ഇനി അവൾ ആണ് പ്രശ്നമെങ്കിൽ അവൾ എന്റെ കാമുകി മാത്രമാണ് അല്ലാതെ നിങ്ങളാരും പറഞ്ഞ സ്റ്റുഡൻസ് അല്ല .8 വർഷത്തെ എന്റെ പ്രണയം അതു എം ഈ ടി യിൽ പഠിപ്പിക്കുന്നതിന്റെയും പഠിക്കുന്നത്തിന്റെയും എത്രയോ മുന്നേ തുടങ്ങിയതാണ്.പ്രണയം എന്നു കേൾക്കുമ്പോൾ എന്താണ് നിങ്ങളുടെ മനസിലേക്ക് വരുന്നത് കോളേജ് വരാന്തയിൽ ഇരുന്നു ഒന്നിച്ചിരുന്നു സംസാരിക്കുന്നതു ,കൈ പിടിച്ചു ഒപ്പം ചേർന്നു നടക്കുന്നതു ,അല്ലെങ്കിൽ കാന്റീനിൽ ഇരുന്നു വാ തോരാതെ സംസാരിക്കുന്നവരുടെ ചിത്രങ്ങളാണോ? എങ്കിൽ എന്റെ പ്രണയം ഇതൊന്നും ആയിരുന്നില്ല ഇതിനൊന്നുമുള്ള അവസരങ്ങളും കിട്ടിയിട്ടില്ല.എന്റെ പ്രണയം പല സ്റ്റേജ്സിൽ കൂടെ കടന്നു പോയിട്ടുണ്ട് ഒരു വർഷം മുന്നേ ബ്രേക്പ് ഉം ആയി.നിങ്ങൾക്ക് ആ പോസ്റ്റിലെ വരികൾക്ക് മുകളിലൂടെ വായിച്ചപ്പോൾ തോന്നിയത് അതെന്റെ കർമമാണ് എന്നാണെകിൽ നിങ്ങൾക്കാർക്കും വായിച്ചു നീർത്തു എടുക്കാൻ പറ്റാത്ത എന്റെ തീവ്ര നഷ്ട പ്രണയുമുണ്ടതിൽ .അതു കൊണ്ടാണ് നിങ്ങൾ ഈ പോസ്റ്റ് എത്ര വളച്ചൊടിച്ചിട്ടും ഞാൻ ഡിലീറ്റ് ചെയ്യാത്തത് അതു കാമമല്ല പ്രണയമാണ് അതുകൊണ്ടു ഈ ഒരു കാര്യത്തിൽ എനിക്ക് തെറ്റു പറ്റി ന്നു ഞാൻ പറയാത്തതും. വിമര്ശിച്ചവരിൽ ബഹു ഭൂരിപക്ഷം നോമ്പ് വൃതം അനുഷ്ഠിക്കുന്നവരും മാലയിട്ട് ശബർമലക്ക് പോകുന്നവരുമാണ് ഈ വൃഥാ കാലയളവിൽ നിങ്ങൾക്ക് എത്ര പേർക്ക് സ്ഖലനം സംഭവിച്ചിട്ടില്ല ഉറപ്പോടെ പറയാൻ പറ്റും അപ്പോൾ മനസിൽ കാമം തോന്നിയിടാണോ.ദൈവത്തെ മാത്രം ചിന്തിച്ചു നടക്കുന്ന ഈ കാലയളവിൽ പോലും ഇതു സംഭവിക്കുന്നുണ്ടെങ്കിൽ ഇതെങ്ങനെ ഒരു തോന്നിവാസമാകും.ഇതൊരു ബിയലോജിക്കൽ പ്രോസസ് മാത്രമാണ്.എന്നു കരുതി എനിക്ക് സംഭവിച്ചു എന്നല്ല പ്രണയത്തെ കുറിച്ചു പലരും അഗാധമായി എഴുതിയിട്ടുണ്ട് അതൊക്കെ എന്റെ സുഹൃത്തുക്കൾ മുകളിൽ പ്രതിപാദിച്ചിട്ടുണ്ട് അതുപോലെ എന്റെ പ്രണയത്തെ കുറിച്ചു ഞാൻ എഴുതിയ എന്റെ ചെറുകഥയിലെ ഒരു ഭാഗം മാത്രമാണത്.എന്നും 4 വരി കവിതകളെ മാത്രം പ്രണയിച്ചിട്ടുള്ള ഞാൻ ഇന്നലേം ഒന്നുഎഴുതി അത്ര മാത്രം.
ഞാൻ നിങ്ങളുടെ ആരുടേം ആസ്വാദന തലത്തെ കുറ്റപ്പെടുത്തുവാൻ വരുന്നില്ല.ഒരു കാര്യം സംഗ്രഹിക്കാൻ കഴിയുന്നില്ല എങ്കിൽ അതിനെ വേറൊരു രീതിയിൽ വളച്ചൊടിക്കുന്നത് എന്തിന് ?വായിച്ചിട്ട് മനസ്സിലാവാത്ത എന്റെ പല സുഹൃത്തുക്കളും ഇൻബോക്സിൽ വന്നു ചോദിച്ചിട്ടുണ്ട്.ഞാൻ നിങ്ങൾക്ക് കമലാ സുരയ്യയിനെയോ ,ചുള്ളികടിനെയോ ബഷീറിനെയോ പുനത്തിൽന്നെയോ ഒന്നും സജിസ്റ് ചെയ്യുന്നില്ല അവരൊക്കെ നിങ്ങൾക്ക് മോശകാരാണെങ്കിൽ നിങ്ങളൊക്കെയും ഒരു കാലത്തു ഏറ്റു പാടിയ കൊല്ലം ശാഫിന്റെ 'വിരഹത്തിൻ വേദന അറിയാൻ ....എന്ന ഗാനം അവസാനിക്കുന്ന വരികൾ നഗ്ന മേനികൽ നീലരാവിൽ ഉറയുന്ന സുഗമല്ല പ്രണയം എന്നാണ്...ഇതിൽ പ്രശ്നമൊന്നും ഇല്ലേ..പ്രണയം അതിന്റെ എല്ലാ അർത്ഥത്തിലും മനസിലാക്കി പ്രണയിക്കുമ്പോൾ നമ്മളിൽ എല്ലാവരിലും ഒരു കലാകാരൻ ജനിക്കും എന്നതാണ്.
ഇങ്ങനെ ഒക്കെ ആണേലും ഉള്ളിൽ ഒരുപാടുണ്ട് ട്ടോ സങ്കടങ്ങൾ അതൊക്കെ നിങ്ങൾ അറിയുക തന്നെ വേണം സെന്റിമെന്സ് എന്നു പറകുഞ്ഞു കളിയാക്കിക്കോലു എങ്കിലും ചെയ്യാത്ത തെറ്റിന്റെ പേരിൽ നിങ്ങൾ ഒക്കെ ഇങ്ങനെ ടാർഗറ്റ് ചെയ്തു ആക്രമിച്ചപ്പോൾ എനിക്ക് നഷ്ടപ്പെട്ടത് എന്റെ സ്വപ്നങ്ങളാണ് 17 വർഷം ഞാൻ കഷ്ടപ്പെട്ടു പഠിച്ചു ഉണ്ടാക്കിയ എന്റെ ക്യാരീർ ആണ്.ഈ ഒരു പ്രൊഫഷൻ അല്ലാതെ വേറെ ഒന്നിനെ പറ്റിയും ഇതുവരെ സ്വപ്നങ്ങൾ കണ്ടിട്ടില്ല. ഈ ഒരു ജോലിയിലേക്ക് എത്തുന്നതിനു മുൻപ് പല ജോലിയും ചെയ്തിട്ടുണ്ട് പകുടിക്കാൻ..construction,വീഡിയോ വർക് ,baloon decoration etc etc ..എന്നിട്ടും ഞാൻ ഊരി മാഷ് ആയതു ചെറുപ്പത്തിൽ തൊട്ടു കണ്ട സ്വപ്നം ഏത് സാഹചര്യത്തിലും നെഞ്ചോട് ചേർത്തു പിടിച്ചത് കൊണ്ടാണ്.വീട്ടിലെ ഏക സ്ഥിര വരുമാനക്കാരൻ ,പോണ്ടി ബാച്ചിൽ കഴിഞ്ഞ വർഷം പടിച്ചിറങ്ങിയതിലെ ആദ്യ ജോലിക്കാരൻ ദേ ഇപ്പൊ ആദ്യം ജോലി പോയ ആൾ.ഇതെഴുതുമ്പോഴും എന്റെ മുന്നിൽ നിന്നു എന്നെ നോക്കി ചിരിക്കുന്ന 2 formal ഷർട്ടും പാന്റും ഉണ്ട്..ആദ്യമായി വാങ്ങിച്ചവ.ഇനിയും എന്റെ പോസ്റ്റിനെ പറ്റി അഗാധമായി ചിന്ധിക്കുന്നവർ നാളെ മുതൽ രാവിലെ ഞാൻ എങ്ങോട്ടിറങ്ങും എന്നുള്ള എന്റെ ചിന്ദകൾ കൂടി ഉൽപ്പാടുത്തേണ്ടതുണ്ട്.പിന്നെ ഇതിലൊക്കെ ഉപരി നിങ്ങൾ എനിക്ക് നഷ്ടപ്പെടുത്തിയത് ഫോമൽ ഡ്രെസ്സിൽ ഞാൻ ഇറങ്ങി പോവുന്നത് എന്നും അടുക്കളയുടെ വാതിലിലൂടെ ഞാൻ മറയുന്നതുവരെ നോക്കി നിൽക്കുന്ന എന്റെ അമ്മയുടെ നോട്ടതെയാണ് എനിക്ക് കിടകുന്ന എന്റെ സലറിയേക്കാളും വലിയ എന്റെ സമ്പാദ്യം.
എങ്കിലും സമയം കിട്ടുമ്പോഴൊക്കെ വീട്ടിലേക്ക് വരണം ഈ അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തവന്റെ അമ്മയും പെങ്ങളും എങ്ങനെ ആണെന്ന് അറിയണം.നിങ്ങൾ ആരായാലും എപ്പോ വീട്ടിലേക്ക് വന്നാലും ഒരു ഗ്ലാസ് കട്ടൻ കിട്ടും.
പിന്നെ പറഞ്ഞാ തീരാത്ത കടപാടാണ് എന്റെ പോണ്ടി ഫ്രണ്ട്‌സ് ചേട്ടന്മാർ ബേസ്ഡ് ഫ്രണ്ട് ഷഹീൻ ചേച്ചിമാർ അനിയതിമാർ എല്ലാരോടും ഞാൻ പറയാതെ നിങ്ങൾ തന്ന ഈ സോപ്പോർട്ടിനു സ്നേഹത്തിനു..പിന്നെ ഇന്നലെ വരെ മാഷേന്നു വിളിച്ച ഇന്ന് എന്റെ ഇന്ബോക്സിലേക് വന്നു നായിന്റെ മോനെ മുതൽ അങ്ങോട്ട് വിളിച്ച ഞാൻ പഠിപ്പിക്കുന്നതും പഠിപ്പിക്കാത്തതുമായ എല്ലാ സ്റ്റുഡൻസിനോടും സ്നേഹം മാത്രം...
I quit

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com