കുടുംബ യോഗ വാര്‍ഷികങ്ങള്‍ മേല്‍ജാതി സ്വത്വം ഊട്ടിയുറപ്പിക്കാനുള്ള കലാപരിപാടി; ഇനിമേല്‍ പങ്കെടുക്കില്ലെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

കുടുംബ യോഗ വാര്‍ഷികങ്ങള്‍ മേല്‍ജാതി സ്വത്വം ഊട്ടിയുറപ്പിക്കാനുള്ള കലാപരിപാടി; ഇനിമേല്‍ പങ്കെടുക്കില്ലെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
കുടുംബ യോഗ വാര്‍ഷികങ്ങള്‍ മേല്‍ജാതി സ്വത്വം ഊട്ടിയുറപ്പിക്കാനുള്ള കലാപരിപാടി; ഇനിമേല്‍ പങ്കെടുക്കില്ലെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

കൊച്ചി: കൃത്രിമമായി സൃഷ്ടിച്ചെടുത്ത 'മേല്‍ജാതി ' സ്വത്വവും പാരമ്പര്യവും ഊട്ടി ഉറപ്പിക്കാനുള്ള കലാപരിപടികളാണ് കേരളത്തില്‍ നടക്കുന്ന മിക്ക കുടുംബ യോഗ വാര്‍ഷികങ്ങളുമെന്ന് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ബിഷപ് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഇത്തരം യോഗങ്ങളില്‍ ഇനിമേല്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ഒന്നുകില്‍ പകലോമറ്റം, അല്ലെങ്കില്‍ കള്ളിയാങ്കല്‍ ഇങ്ങിനെ പോകും ഇവരുടെ എല്ലാവരുടെയും വേരുകളെന്ന് സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. അവിടെയെല്ലാം ഉണ്ടായിരുന്ന 'ഇല്ലങ്ങളി'ലെ ബ്രാഹ്മണരെ തോമാഗ്ലീഹ ക്രിസ്ത്യാനികളാക്കിയവരാണ് ഈ കുടുംബങ്ങളുടെയെല്ലാം പൂര്‍വ്വികര്‍ പോലും! ഇത്തരം അബദ്ധങ്ങള്‍ എല്ലാം ചേര്‍ത്ത് കുടുംബ ചരിത്രം പുസ്തകവുമാക്കി വക്കും- കുറിപ്പില്‍ പറയുന്നു.

അടിസ്ഥാന രഹിതവും സവര്‍ണ്ണ ജാതിബദ്ധവും പ്രതിലോമകരവുമായ ഈവിധ മിത്തുകള്‍ തകര്‍ക്കപ്പെടണം  വ്യക്തിപരമായ അടുപ്പങ്ങള്‍ കൊണ്ട് ഇത്തരം പല പരിപാടികളിലും പങ്കെടുക്കേണ്ടി വന്നിട്ടുണ്ടെന്നും അതില്‍ കുറ്റബോധമുണ്ടെന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു. 

തന്നെ തിരുമേനി എ്‌നു വിളിക്കുന്നതും ഇത്തരം മിത്തിന്റെ ഭാഗമാണെന്നും അത് ഒഴിവാക്കി ബിഷപ്പ് എന്നോ പിതാവ് എന്നെ സുഹൃത്തേ എന്നോ വിളിക്കണെന്നും കുറിപ്പിനു താഴെ വന്ന കമന്റിനു മറുപടിയായി ഗീവര്‍ഗീസ് മാര്‍ കൂറിലോസ് അഭിപ്രായപ്പെട്ടു

ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്: 

ഇന്ന് ഒരു തീരുമാനം കൂടി എടുക്കുന്നു: ഇനി മുതല്‍ 'കുടുംബയോഗ വാര്‍ഷികം ' എന്ന പേരില്‍ കേരളത്തില്‍ മെയ്, ഡിസംബര്‍ മാസങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കില്ല. കൃത്രിമമായി സൃഷ്ടിച്ചെടുത്ത 'മേല്‍ജാതി ' സ്വത്വവും പാരമ്പര്യവും ഊട്ടി ഉറപ്പിക്കുവാനുള്ള കലാപരിപടികളാണ് ഇവയില്‍ ഒട്ടേറെയും. ഒന്നുകില്‍ പകലോമറ്റം, അല്ലെങ്കില്‍ കള്ളിയാങ്കല്‍ ഇങ്ങിനെ പോകും ഇവരുടെ എല്ലാവരുടെയും വേരുകള്‍! അവിടെയെല്ലാം ഉണ്ടായിരുന്ന 'ഇല്ലങ്ങളി'ലെ ബ്രാഹ്മണരെ തോമാഗ്ലീഹ ക്രിസ്ത്യാനികളാക്കിയവരാണ് ഈ കുടുംബങ്ങളുടെയെല്ലാം പൂര്‍വ്വികര്‍ പോലും! ഇത്തരം അബദ്ധങ്ങള്‍ എല്ലാം ചേര്‍ത്ത് കുടുംബ ചരിത്രം പുസ്തകവുമാക്കി വക്കും. അടിസ്ഥാന രഹിതവും സവര്‍ണ്ണ ജാതിബദ്ധവും പ്രതിലോമകരവുമായ ഈവിധ മിത്തുകള്‍ തകര്‍ക്കപ്പെടണം  വ്യക്തിപരമായ അടുപ്പങ്ങള്‍ കൊണ്ട് ഇത്തരം പല പരിപാടികളിലും പങ്കെടുക്കേണ്ടി വന്നിട്ടുണ്ട്: കുറ്റബോധമുണ്ട്. ഇനി ആവില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com