നോക്കുകൂലി; സുധീര്‍ കരമനയുടെ കയ്യില്‍ നിന്ന് വാങ്ങിയ പണം തിരികെ നല്‍കി; സര്‍ക്കാര്‍ ഇടപെടല്‍ മാതൃകാപരമെന്ന് സുധീര്‍

നടന്‍ സുധീര്‍ കരമനയില്‍ നിന്നും തൊഴിലാളി യൂണിയനുകള്‍ വാങ്ങിയ നോക്കുകൂലി തിരികെ നല്‍കി
നോക്കുകൂലി; സുധീര്‍ കരമനയുടെ കയ്യില്‍ നിന്ന് വാങ്ങിയ പണം തിരികെ നല്‍കി; സര്‍ക്കാര്‍ ഇടപെടല്‍ മാതൃകാപരമെന്ന് സുധീര്‍

തിരുവനന്തപുരം: നടന്‍ സുധീര്‍ കരമനയില്‍ നിന്നും തൊഴിലാളി യൂണിയനുകള്‍ വാങ്ങിയ നോക്കുകൂലി തിരികെ നല്‍കി. തൊഴിലാളി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സര്‍ക്കാര്‍ ഇടപെടല്‍ മാതൃകാപരമെന്ന് സുധീര്‍ കരമന പ്രതികരിച്ചു. 

നിയമം കാറ്റില്‍പറത്തി നോക്കുകൂലി വാങ്ങിയ തൊഴിലാളികള്‍ക്ക് നേരെ നേരത്തെ സിഐടിയു തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടപടി സ്വീകരിച്ചിരുന്നു. നോക്കുകൂലിയായി 25,000രൂപ കൈപ്പറ്റിയ ഇവരെ സസ്‌പെന്റ് ചെയ്യുകയായിരുന്നു. അരിശുംമൂട് യൂണിറ്റിലെ പ്രവര്‍ത്തകര്‍ക്ക് എതിരെയായിരുന്നു നടപടി. 

സുധീര്‍ കരമനയുടെ വീട് നിര്‍മ്മാണത്തിന് കൊണ്ടുവന്ന മാര്‍ബിളും ഗ്രാനൈറ്റും ഇറക്കാന്‍ നോക്കുകൂലി വാങ്ങിയതാണ് വിവാദമായത്. മാര്‍ബിളും ഗ്രാനൈറ്റും ഇറക്കുന്നതിനായി 16,000 രൂപയ്ക്ക് മാര്‍ബിള്‍ കമ്പനിയുമായി കരാര്‍ ഉണ്ടാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കമ്പനി തൊഴിലാളികളെയും അയച്ചിരുന്നു. എന്നാല്‍ ഈ സമയത്ത് അവിടയെത്തിയ തൊഴിലാളി സംഘടനകള്‍ നോക്കൂകൂലിയ്ക്കായി ബഹളം വെച്ചു. നോക്കുകൂലിയായി ഒരുലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും 25,000 രൂപ കൊടുത്ത് തൊഴിലാളി നേതാക്കളെ ഒഴിവാക്കുകയായിരുന്നു. എന്നാല്‍ തുക കൈപ്പറ്റിയ ശേഷം ലോഡ് ഇറക്കാതെ തൊഴിലാളി സംഘടനകള്‍ പോയി. തുടര്‍ന്ന് പതിനാറായിരം രൂപ കൊടുത്ത് ഗ്രാനൈറ്റ് ഇറക്കുകയായിരുന്നു.

സിനിമയുടെ ഷൂട്ടിംഗിനിടെ തൊടുപുഴയിലായിരുന്നു സുധീര്‍ കരമന. മൊത്തം ഇറക്കാന്‍ 16,000 രൂപ കൊടുക്കുകയും നോക്കുകൂലിയായി 25,000 രൂപ വാങ്ങിയത് ശരിയായില്ലെന്നും സുധീര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് പരാതി നല്‍കാന്‍ നടന്‍ തയ്യാറായില്ല.
വിഷയത്തില്‍ ശക്തമായ നടപടിയെടുക്കുന്നെ് മുഖ്യമന്ത്രി പറഞ്ഞിരുന്നു. സംസ്ഥാത്ത് മെയ് മാസം മൂതല്‍ നോക്കുകൂലി നിരോധിച്ചിരുന്നു. മന്ത്രിസഭയുടെ ഉത്തരകകവ് കാറ്റില്‍പറത്തിയാണ് തൊഴിലാളി സംഘടനകള്‍ നോക്കുകൂലി വാങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com