മൂവാറ്റുപുഴ: വരവില്‍ക്കവിഞ്ഞ് സ്വത്ത് സമ്പാദിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവും മുൻമന്ത്രിയുമായ കെ ബാബുവിന് നോട്ടീസ്. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് നോട്ടീസ് അയച്ചത്. കേസിൽ കെ ബാബു നേരിട്ട് ഹാജരാകണം. ബാബുവിനെതിരായ കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു. സ്വത്തിന്റെ 45 ശതമാനത്തോളം അനധികൃതമാണെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
വരവില്‍ക്കവിഞ്ഞ് സ്വത്ത് സമ്പാദിച്ച കേസില്‍ കെ ബാബുവിനെതിരായ ആദ്യ അന്വേഷണ റിപ്പോര്‍ട്ടില്‍ നിന്നും വലിയ മാറ്റങ്ങള്‍ വരുത്താതെയായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചത്. തന്റെ അഭിപ്രായം തേടാതെയായിരുന്നു ആദ്യ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത് എന്ന് കെ ബാബു ആരോപിച്ചിരുന്നു. കെ ബാബുവിന്റെ അപേക്ഷ കൂടി പരിഗണിച്ചാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ബാബുവിന്റെ ആവശ്യങ്ങള്‍ തളളിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.കെ ബാബുവിന്റെ ബിനാമിയെന്ന ആരോപണം ഉയര്‍ന്ന ബാബുറാമിനെയും മോഹനനെയും ഒഴിവാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ