ഇടുക്കി അണക്കെട്ട് തുറന്നേക്കില്ല; ജലനിരപ്പ് 2396.1 അടിയില്‍ , നീരൊഴുക്ക് കുറഞ്ഞു

അണക്കെട്ടിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി വൈദ്യുതി മന്ത്രി എം എം മണി ഇന്ന് ഇടുക്കി അണക്കെട്ട് സന്ദര്‍ശിക്കും. അതിന് ശേഷം കളക്ട്രേറ്റില്‍ ചേരുന്ന യോഗത്തില്‍ അണക്കെട്ട് തുറക്കുന്നത് സംബന്ധിച്ച 
ഇടുക്കി അണക്കെട്ട് തുറന്നേക്കില്ല; ജലനിരപ്പ് 2396.1 അടിയില്‍ , നീരൊഴുക്ക് കുറഞ്ഞു

ചെറുതോണി: ഇടുക്കി അണക്കെട്ട് തുറന്നേക്കില്ലെന്ന് സൂചനകള്‍. മഴയുടെ ശക്തി കുറഞ്ഞതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാല്‍ അണക്കെട്ട് തുറക്കേണ്ടി വരില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍. 2396.08 അടിയാണ് നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ്. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് പെയ്യുന്ന മഴയുടെ അളവിലും കുറവ് രേഖപ്പെടുത്തി.

നിറഞ്ഞു നില്‍ക്കുന്ന അണക്കെട്ട് കാണാനെത്തുന്നവരെ പൊലീസ് തിരിച്ചയയ്ക്കുന്നുണ്ട്. സുരക്ഷ ശക്തമാക്കുന്നതിനായി കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെയും അണക്കെട്ടിന് സമീപം വിന്യസിച്ചു. വൃഷ്ടിപ്രദേശത്ത് മഴയുണ്ടായി നീരൊഴുക്ക് വര്‍ധിക്കുകയാണെങ്കില്‍ 2397 അടിയെത്തുമ്പോള്‍ ട്രയല്‍ റണ്‍ നടത്തും. 2399 അടിയായാല്‍ മാത്രം റെഡ് അലര്‍ട്ട് നല്‍കാനും 24 മണിക്കൂറുകള്‍ക്ക് ശേഷം ചെറുതോണിയിലെ ഷട്ടറുകള്‍ ഉയര്‍ത്താനുമാണ് നിലവിലെ തീരുമാനം. 

അണക്കെട്ടിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി വൈദ്യുതി മന്ത്രി എം എം മണി ഇന്ന് ഇടുക്കി അണക്കെട്ട് സന്ദര്‍ശിക്കും. അതിന് ശേഷം കളക്ട്രേറ്റില്‍ ചേരുന്ന യോഗത്തില്‍ അണക്കെട്ട് തുറക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജലനിരപ്പ് സാവധാനത്തില്‍ ഉയരുന്നതിനാല്‍ ആവശ്യമെങ്കില്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗവും തീരുമാനിച്ചിരുന്നു. 

 അണക്കെട്ട് തുറക്കേണ്ടി വരികയാണെങ്കില്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. പെരിയാറിന്റെ തീരങ്ങളിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനും ധാരണയായിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com