പള്ളിമേടയില്‍ വെച്ച് വിദേശ യുവതിയെ പീഡിപ്പിച്ച സംഭവം: വൈദികന്‍ കോടതിയില്‍ കീഴടങ്ങി

ഫാ തോമസ് താന്നിനില്‍ക്കും തടത്തിലില്‍ ആണ് വൈക്കം കോടതിയില്‍ കീഴടങ്ങിയത്. പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. 
പള്ളിമേടയില്‍ വെച്ച് വിദേശ യുവതിയെ പീഡിപ്പിച്ച സംഭവം: വൈദികന്‍ കോടതിയില്‍ കീഴടങ്ങി

കടുന്തുരുത്തി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ബ്രിട്ടീഷ് പൗരത്വമുള്ള ബംഗ്ലദേശുകാരിയായ വനിതയെ പീഡിപ്പിച്ച വൈദികന്‍ കോടതിയില്‍ കീഴടങ്ങി. കല്ലറ പെരുംതുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരി ഫാ തോമസ് താന്നിനില്‍ക്കും തടത്തിലില്‍ ആണ് വൈക്കം കോടതിയില്‍ കീഴടങ്ങിയത്. പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. 

തന്റെ പണം തട്ടിയെടുക്കാനുള്ള ശ്രമമാണ് വിദേശ വനിത നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി ഫാ തോമസ് ഇന്നലെ പൊലീസിന് കത്ത് നല്‍കിയിരുന്നു. മറ്റ് ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഫാ തോമസ് പറയുന്നു. 

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഫാ തോമസ് തന്നെ പീഡിപ്പിക്കുകയും വജ്രാഭരണവും പണവും തട്ടിയെടുത്തെന്നും ചൂണ്ടിക്കാട്ടി യുവതി കഴിഞ്ഞ ദിവസമാണ് കടുന്തുരുത്തി പൊലീസില്‍ പരാതി നല്‍കിയത്. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ കടുത്തുരുത്തി കല്ലറയിലെ വൈദികന്‍ മുങ്ങിയതായും ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചിരുന്നു. 

വൈദികന്‍ തനിക്ക് വിവാഹ വാഗ്ദാനം നല്‍കിയതായും യുവതി പറഞ്ഞു. ജനുവരി ഏഴിന് പെരുംതുരുത്തിയിലേക്ക് വിളിച്ചു വരുത്തിയെന്നും സുഹൃത്തായ സിംബാവെ സ്വദേശിയായ യുവാവിനൊപ്പമാണ് താന്‍ വന്നതെന്നും യുവതി പറഞ്ഞു. തുടര്‍ന്ന് വൈദികന്‍ പള്ളിമേടയിലും ഹോട്ടലിലും വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. 

ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഫാ തോമസ് താന്നിനില്‍ക്കുംതടത്തിലിനെ വൈദിക വൃത്തിയില്‍ നിന്ന് പാലാ രൂപത പുറത്താക്കിയിട്ടുണ്ട്. യുവതി കടുത്തുരുത്തി മഹിളാ മന്ദിരത്തിലാണ് ഇപ്പോഴുള്ളത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com