കോടിയേരി തുടരും; ഗോപി കോട്ടമുറിക്കല്‍ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ തിരിച്ചെത്തി

സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരും.
കോടിയേരി തുടരും; ഗോപി കോട്ടമുറിക്കല്‍ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ തിരിച്ചെത്തി

തൃശൂര്‍:സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരും. സിപിഎം സംസ്ഥാന സമ്മേളനത്തിലാണ് കോടിയേരി ബാലകൃഷ്ണനെ വീണ്ടും സംസ്ഥാന സെക്രട്ടറിയായി ഏകകണ്ഠമായി തെരഞ്ഞെടുത്തത്. ഒളിക്യാമറ വിവാദത്തെ തുടര്‍ന്ന് പുറത്തായ ഗോപി കോട്ടമുറിക്കല്‍ സി.പി.എം സംസ്ഥാന സമിതിയില്‍ തിരിച്ചെത്തിയതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. 87 അംഗ സംസ്ഥാന സമിതിയില്‍ 10 പേരാണ് പുതുമുഖങ്ങള്‍. ഒന്‍പതു പേരെ ഒഴിവാക്കി.

സംസ്ഥാന കമ്മിറ്റിയില്‍ വി എസ് അച്യുതാനന്ദന്‍, പാലൊളി മുഹമ്മദുകുട്ടി, പി കെ ഗുരുദാസന്‍, കെ എന്‍ രവീന്ദ്രനാഥ്, എം എം ലോറന്‍സ് എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായിരിക്കും.

സിപിഐ എം ജില്ലാ സെക്രട്ടറിമാരായ പി ഗഗാറിന്‍ (വയനാട്), ഇ എന്‍ മോഹന്‍ദാസ് (മലപ്പുറം) ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. മുഹമ്മദ് റിയാസ്, സംസ്ഥാന പ്രസിഡണ്ട് എ എന്‍ ഷംസീര്‍, സി എച്ച് കുഞ്ഞമ്പു (കാസര്‍കോട്), കെ സോമപ്രസാദ് (കൊല്ലം), ആര്‍ നാസര്‍ (ആലപ്പുഴ), ഗിരിജാ സുരേന്ദ്രന്‍ (പാലക്കാട്), ഗോപി കോട്ടമുറിക്കല്‍ (എറണാകുളം), കെ വി രാമകൃഷ്ണന്‍ (പാലക്കാട്). എന്നിവരാണ് സംസഥാന കമ്മിറ്റിയിലെ പുതുമുഖങ്ങള്‍.

പി കെ ഗുരുദാസന്‍,കെ കുഞ്ഞിരാമന്‍,പി എ മുഹമ്മദ്,പി ഉണ്ണി ,സി കെ സദാശിവന്‍, കെ എം സുധാകരന്‍,പിരപ്പന്‍കോട് മുരളി,ടി കെ ഹംസ,എന്‍ കെ രാധ എന്നിവരെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നൊഴിവാക്കി. പ്രായാധിക്യം ഉള്‍പ്പെടെയുളള മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഇവരെ ഒഴിവാക്കിയത്.

22 പാര്‍ട്ടി കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രതിനിധികളായി 175 പേരെ തെരഞ്ഞെടുത്തതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.അഞ്ചംഗ കണ്‍ട്രോള്‍ കമീഷന്‍ ചെയര്‍മാന്‍ ടി കൃഷ്ണനാണ്. തെരഞ്ഞെടുപ്പുകളെല്ലാം ഏകകണ്ഠമായിരുന്നുവെന്നും കോടിയേരി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com