ഷുഹൈബ് വധത്തില്‍ നിയമസഭ ഇന്നും പ്രക്ഷുബ്ധം ; പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തരവേള മുടങ്ങി

സ്പീക്കറുടെ മുഖം മറയ്ക്കുന്ന പ്രതിഷേധ രീതി ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍
ഷുഹൈബ് വധത്തില്‍ നിയമസഭ ഇന്നും പ്രക്ഷുബ്ധം ; പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തരവേള മുടങ്ങി

തിരുവനന്തപുരം : ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നും പ്രക്ഷുബ്ധമായി. ബാനറുകളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. സ്പീക്കറുടെ മുഖം മറച്ചുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ സ്പീക്കര്‍ അതൃപ്തി പ്രകടിപ്പിച്ചു. 

സ്പീക്കറുടെ മുഖം മറയ്ക്കുന്ന പ്രതിഷേധ രീതി ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ചോദ്യാത്തരവേള തുടര്‍ച്ചയായ രണ്ടാം ദിവസവും തടസ്സപ്പെടുത്തുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ പറഞ്ഞു. ഇത് സഭയോടുള്ള അനാദരവാണ്. സഭയോടോ, ജനാധിപത്യത്തോടോ അല്‍പ്പമെങ്കിലും ആദരവുണ്ടെങ്കില്‍ ഇത്തരം പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. ചെയറിനോട് മാന്യത കാട്ടണം. പ്രതിപക്ഷ നേതാവ് നിശബ്ദനായി ഇരിക്കുന്നത് ശരിയല്ലെന്നും സ്പീക്കര്‍ പറഞ്ഞു. 

മണ്ണാര്‍ക്കാട് മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെയും ആദിവാസി യുവാവായ മധുവിന്റെയും കൊലപാതകങ്ങള്‍ പ്രതിപക്ഷം സഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ഷംസുദ്ദീനാണ് ഇതുസംബന്ധിച്ച അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഈ കൊലപാതകങ്ങള്‍ ഉന്നയിച്ച് ഇതുവഴി ചര്‍ച്ച ഷുഹൈബ് വധത്തില്‍ എത്തിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം എന്നാണ് സൂചന. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com