സ്വകാര്യ ബസിന്റെ വാതിലിലൂടെ പുറത്തേക്കു വീണ ഗര്‍ഭിണി മരിച്ചു, കുഞ്ഞിനെ  സുരക്ഷിതമായി പുറത്തെടുത്തു

സ്വകാര്യ ബസിന്റെ വാതിലിലൂടെ പുറത്തേക്കു വീണ ഗര്‍ഭിണി മരിച്ചു, കുഞ്ഞിനെ  സുരക്ഷിതമായി പുറത്തെടുത്തു
സ്വകാര്യ ബസിന്റെ വാതിലിലൂടെ പുറത്തേക്കു വീണ ഗര്‍ഭിണി മരിച്ചു, കുഞ്ഞിനെ  സുരക്ഷിതമായി പുറത്തെടുത്തു

ഈരാറ്റുപേട്ട: സ്വകാര്യ ബസിന്റെ തുറന്നുകിടന്ന വാതിലിലൂടെ പുറത്തേക്കു വീണ ഗര്‍ഭിണിയായ യുവതി മരിച്ചു. എട്ടു മാസം പ്രായമായ യുവതിയുടെ ഉദരത്തില്‍നിന്ന് കുട്ടിയെ സുരക്ഷിതമായി ശസത്രക്രിയയിലൂടെ പുറത്തെടുത്തു.

വെള്ളിയാഴ്ച തീക്കോയി അറുകുലപാലത്തിനു സമീപമാണ് അപകടമുണ്ടായത്. ഈരാറ്റുപേട്ട വട്ടക്കയം താഹയുടെ ഭാര്യ നാഷിദ എന്ന മുപ്പത്തിനാലുകാരിയാണ് അപകടത്തില്‍ പെട്ടത്. അക്ഷയ കേന്ദ്രത്തില്‍ പോയി സ്വകാര്യ ബസില്‍ മടങ്ങുകയായിരുന്ന നാഷിദ ബസ് വളവു തിരിയുന്നതിനിടെ തുറന്നുകിടന്ന വാതിലിലൂടെ പുറത്തേക്കു തെറിച്ചുവീണു. സീറ്റു കിട്ടാത്തതിനാല്‍ വാതിലിനു സമീപം നില്‍ക്കുകയായിരുന്നു നാഷിദ. 

റോഡില്‍ വീണ് തലയ്ക്കു പരുക്കേറ്റ നാഷിദയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നില നിര്‍ത്തിയിരുന്നത്. എന്നാല്‍ നില വഷളായതോടെ അടിയന്തര ശസ്ത്രക്രിയയിലൂടെ ആണ്‍കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. നാഷിദയുടെ ജീവന്‍ രക്ഷിക്കാന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കുഞ്ഞു സുരക്ഷിതയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 

നാഷിദയുടെ കബറടക്കം നടത്തി. ഹനാ ഫാത്തിമ, ഹയ ഫാത്തിമ എന്നിവരാണ് മറ്റു മക്കള്‍. 

അപകടത്തെത്തുടര്‍ന്ന് ബസ് ഡ്രൈവര്‍ പൂഞ്ഞാര്‍ സ്വദേശി യദു കൃഷ്ണനെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com