ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചുവെന്ന പരാതിയിലുറച്ച് കന്യാസ്ത്രീ; മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നല്‍കിയത് ഏഴുമണിക്കൂര്‍

ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചുവെന്ന് പൊലീസിന് നല്‍കിയ രഹസ്യമൊഴിയില്‍ ഉറച്ച് കന്യാസ്ത്രീ. മജിസ്‌ട്രേറ്റിന് മുന്നിലും കന്യാസ്ത്രീ മൊഴി ആവര്‍ത്തിച്ചു
ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചുവെന്ന പരാതിയിലുറച്ച് കന്യാസ്ത്രീ; മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നല്‍കിയത് ഏഴുമണിക്കൂര്‍

ലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചുവെന്ന് പൊലീസിന് നല്‍കിയ രഹസ്യമൊഴിയില്‍ ഉറച്ച് കന്യാസ്ത്രീ. മജിസ്‌ട്രേറ്റിന് മുന്നിലും കന്യാസ്ത്രീ മൊഴി ആവര്‍ത്തിച്ചു. ചങ്ങനാശേരി മജിസസ്‌ട്രേറ്റിന് മുമ്പാകെയാണ് കന്യാസ്ത്രീ മൊഴി നല്‍കിയത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച മൊഴിയെടുക്കല്‍ ഏഴുമണിക്കൂറോളം നീണ്ടുനിന്നു. കന്യാസ്ത്രിയുടെ മൊഴിയെ തുടര്‍ന്ന് പീഡനം, പ്രകൃതി വിരുദ്ധ പീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കേസെടുത്തിരിക്കുന്നത്. 

കുറവിലങ്ങാട് മഠത്തില്‍വെച്ച് 13 തവണ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കന്യാസ്ത്രി പൊലീസിന് നല്‍കിയ മൊഴി. 13 തവണയും ബിഷപ്പ് കുറവിലങ്ങാട് മഠത്തിലെത്തിയതിന്് വിസിറ്റേഴ്‌സ് റജിസ്റ്റര്‍ തെളിവാണ്. വൈദ്യപരിശോധന റിപ്പോര്‍ട്ടും പീഡനം നടന്നതായി സ്ഥിരീകരിക്കുന്നു. ഇത് കൂടാതെ ബിഷപ്പ് ഫോണ്‍ സെക്‌സിന് പ്രേരിപ്പിച്ചെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചതായും കന്യാസ്ത്രീ മൊഴി നല്‍കിയിട്ടുണ്ട്. 2014 ഏപ്രില്‍ അഞ്ചിനാണ് ആദ്യ പീഡനത്തിന് ഇരയായതെന്നും കന്യാസ്ത്രീ മൊഴി നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com