'അഭിമന്യു കേവലമൊരു രക്തസാക്ഷിയല്ല , രക്തസാക്ഷികളുടെ രാജകുമാരനാണ്, അഭിമന്യു അമര്‍ രഹേ'

അഭിമന്യു കേവലമൊരു രക്തസാക്ഷിയല്ല , രക്തസാക്ഷികളുടെ രാജകുമാരനാണ് . മകനേ , നീ ബാക്കിവെച്ച സ്വപനം നിന്റെ പിന്‍മുറക്കാര്‍ യാഥാര്‍ത്ഥ്യമാക്കും.അഭിമന്യു അമര്‍ രഹേ .....
'അഭിമന്യു കേവലമൊരു രക്തസാക്ഷിയല്ല , രക്തസാക്ഷികളുടെ രാജകുമാരനാണ്, അഭിമന്യു അമര്‍ രഹേ'

കൊച്ചി: എറണാകുളം മഹാരാജാസ് കൊളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി കെടി ജലീല്‍. മുസ്ലിം RSS എന്ന് പരിചയപ്പെടുത്തിയായിരുന്നു NDF ന്റെ പിറവി. ഭൂരിപക്ഷ വര്‍ഗ്ഗീയതയെ ന്യൂനപക്ഷ വര്‍ഗീയതകൊണ്ടേ ചെറുക്കാനാകൂ എന്നവര്‍ വാദിച്ചു . ഇരുട്ടിന്റെ മറവിലൊളിഞ്ഞിരുന്ന് കൊളുത്തിയ മെഴുകുതിരി വെട്ടത്തിന്റെ മങ്ങിയ വെളിച്ചത്തിലേക്ക് ഈ ഭീകരവാദികള്‍ മുസ്ലിം യവ്വനത്തെ ക്ഷണിച്ച് കൊണ്ട്‌പോയെന്നും ജലീ്ല്‍ പറയുന്നു . വിഷലിപ്തമായ വാക്കുകളും ചിന്തകളും മതഭ്രാന്തിന്റെ മായാവലയത്തിലെത്തിയവരുടെ മസ്തിഷ്‌കങ്ങളിലേക്കവര്‍ അടിച്ചുകയറ്റിയതായും ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കാമ്പസ് ഫ്രണ്ടും അആഢജ യും ഉള്‍പ്പടെയുള്ള മുഴുവന്‍ വര്‍ഗ്ഗീയപിന്തിരിപ്പന്‍മാരും കലാലയങ്ങളുടെ തിരുമുറ്റങ്ങളില്‍ നിന്ന് തൂത്തെറിയപ്പെടണം . കാമ്പസ് ഫ്രണ്ടിന്റെ ചോരക്കൊതിയുടെ രാഷ്ട്രീയത്തിനും പതാകക്കും എന്നന്നേക്കുമായി മഹാരാജാസ് 'ഗുഡ്‌ബൈ' പറയണം . അഭിമന്യു കേവലമൊരു രക്തസാക്ഷിയല്ല , രക്തസാക്ഷികളുടെ രാജകുമാരനാണ് . മകനേ , നീ ബാക്കിവെച്ച സ്വപനം നിന്റെ പിന്‍മുറക്കാര്‍ യാഥാര്‍ത്ഥ്യമാക്കും . അഭിമന്യു അമര്‍ രഹേ ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു

പോസ്റ്റിന്റെ പൂര്‍ണരൂപം

'അഭിമന്യു അമര്‍ രഹേ'


ശാസ്ത്രജ്ഞനാകാന്‍ ആഗ്രഹിച്ച് രസതന്ത്രത്തിന് പഠിക്കാനാണ് വട്ടവടയില്‍ നിന്ന് ഓമനത്വം തുളുമ്പുന്ന മുഖവും , സ്‌നേഹം നിറഞ്ഞൊഴുകുന്ന മനസ്സും , വിശന്നൊട്ടിയ വയറുമായി , ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും പര്‍വ്വങ്ങള്‍ താണ്ടി , അഭിമന്യുവെന്ന ചുറുചുറുക്കുള്ള ചെറുപ്പക്കാരന്‍ മഹാരാജാസിന്റെ മാറിടം പൂകിയത് . അവിടുത്തെ ഓരോ മണല്‍തരിയും അവനെ നെഞ്ചോട് ചേര്‍ത്തുവെച്ചു . അവന്റെ ശബ്ദവീചികള്‍കൊണ്ട് കാമ്പസ് മുഖരിതമാകാന്‍ അധികസമയം വേണ്ടിവന്നില്ല . കഷ്ടപ്പാടുകളുടെ തോഴന്‍ ഉച്ഛത്തില്‍ വിളിച്ച് കൊടുത്ത മുദ്രാവാക്യത്തില്‍ കാമ്പസ് പ്രകമ്പനംകൊണ്ടു .

പരിചയപ്പെട്ടവര്‍ക്കെല്ലാം ചങ്ങാതി , സുഹൃത്തുക്കളുടെ ഇഷ്ട കൂട്ടുകാരന്‍ , ഇടതുപക്ഷ വിദ്യാര്‍ത്ഥി രാഷട്രീയത്തിന് മുതല്‍ക്കൂട്ടാകുമെന്ന് ഏവരും കരുതിയ പ്രിയ സഖാവ് , അദ്ധ്യാപകരുടെ മനംകവര്‍ന്ന കുട്ടിനേതാവ് , അടുപ്പക്കാരുടെ പൊന്നോമന പുത്രന്‍ , കലാ  സംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് നാടന്‍പാട്ടിന്റെ ആശാന്‍ , അച്ഛനമ്മമാരുടെ കണ്ണിലുണ്ണി , അങ്ങിനെ അങ്ങിനെ ഒരുപാട് വിശേഷണങ്ങളുടെ ഉടമയായിരുന്നു അഭിമന്യു . കളം നിറഞ്ഞാടിയ പുഞ്ചിരിക്കുന്ന ആ മുഖം മലയാളിയുടെ മനസ്സില്‍ നിന്ന് സമീപകാലത്തൊന്നും മാഞ്ഞ് പോകില്ല . വീടിന്റെയും നാടിന്റെയും പ്രതീക്ഷകളെ കഠാരമുന നെഞ്ചിലേക്ക് കുത്തിയിറക്കി നിശ്ചലമാക്കിയ നരാധമന്‍മാര്‍ക്ക് സാത്താന്‍പോലും മാപ്പ് കൊടുക്കില്ല .

മുസ്ലിം RSS എന്ന് പരിചയപ്പെടുത്തിയായിരുന്നു NDF ന്റെ പിറവി. ഭൂരിപക്ഷ വര്‍ഗ്ഗീയതയെ ന്യൂനപക്ഷ വര്‍ഗീയതകൊണ്ടേ ചെറുക്കാനാകൂ എന്നവര്‍ വാദിച്ചു . ഇരുട്ടിന്റെ മറവിലൊളിഞ്ഞിരുന്ന് കൊളുത്തിയ മെഴുകുതിരി വെട്ടത്തിന്റെ മങ്ങിയ വെളിച്ചത്തിലേക്ക് ഈ ഭീകരവാദികള്‍ മുസ്ലിം യവ്വനത്തെ ക്ഷണിച്ച് കൊണ്ട്‌പോയി . വിഷലിപ്തമായ വാക്കുകളും ചിന്തകളും മതഭ്രാന്തിന്റെ മായാവലയത്തിലെത്തിയവരുടെ മസ്തിഷ്‌കങ്ങളിലേക്കവര്‍ അടിച്ചുകയറ്റി . മാനവികതയുടെ തരിമ്പെങ്കിലും മനസ്സില്‍ അവശേഷിച്ചവര്‍ , അസഹിഷ്ണുക്കളുടെ കെണിയില്‍ പെടാതെ കലഹിച്ചുരക്ഷപ്പെട്ടു . പിന്നീട് ആ സംഘത്തില്‍ അവശേഷിച്ചത് മനുഷ്യത്വത്തിന്റെ നേരിയ കണികപോലും ശരീരത്തിലെവിടെയും അവശേഷിക്കാത്ത ഹൃദയശൂന്യരായിരുന്നു . RSS അധികാര ശ്രേണിയിലെത്താന്‍ BJP യെ ചവിട്ടുപടിയാക്കിയത് കണ്ട് ഭ്രമിച്ച മുസ്ലിം തീവ്രവാദികള്‍ , പോപ്പുലര്‍ ഫ്രണ്ടെന്ന മുഖാവരണമണിഞ്ഞ് അങ്കത്തിനിറങ്ങുന്നതായിരുന്നു ശേഷക്കാഴ്ച . മുസ്ലിം സമൂഹം അവരെ നിരാകരിച്ചു . 72% മുസ്ലിം ജനസംഖ്യയുള്ള മലപ്പുറം ജില്ലയില്‍ SDPl എന്ന മൂന്നാം പേരിട്ട് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ വര്‍ഗ്ഗീയവാദികള്‍ക്ക് മൂന്നോ നാലോ വാര്‍ഡുകളിലാണ് ജയിക്കാനായത് . മിക്കസ്ഥലത്തും ഇക്കൂട്ടര്‍ക്ക് പൊരുതേണ്ടിവന്നത് അസാധുവിനോടായിരുന്നു . പള്ളിക്കമ്മിറ്റികളില്‍ നിന്നും മദ്രസ്സാ കമ്മിറ്റികളില്‍ നിന്നും മുഖ്യധാരാ മുസ്ലിം സംഘടനാ കൂട്ടായ്മകളില്‍നിന്നും NDF ആട്ടിയകറ്റപ്പെട്ടു . ആശയരംഗത്ത് 'നിപ വൈറസിന്റെ' പ്രചാരകരായ പോപ്പുലര്‍ ഫ്രണ്ടിന് കാലം കരുതിവെച്ചത് ഗതികിട്ടാപ്രേതമായി അലയാനുള്ള വിധിയായിരുന്നു .

ഒരദ്ധ്യാപകന്റെ കൈവെട്ടി ചുളുവില്‍ 'സ്വര്‍ഗ്ഗം' നേടിയ രക്തദാഹികള്‍ മഹാരാജാസിന്റെ പുണ്യഭൂമിയില്‍ അഭിമന്യുവിന്റെ ജീവനെടുത്ത് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ചിരിക്കയാണ് . ഈ തെമ്മാടിക്കൂട്ടത്തെ ഇനി അഴിഞ്ഞാടാന്‍ അനുവദിച്ച്കൂട . കാമ്പസ് ഫ്രണ്ടും ABVP യും ഉള്‍പ്പടെയുള്ള മുഴുവന്‍ വര്‍ഗ്ഗീയപിന്തിരിപ്പന്‍മാരും കലാലയങ്ങളുടെ തിരുമുറ്റങ്ങളില്‍ നിന്ന് തൂത്തെറിയപ്പെടണം . കാമ്പസ് ഫ്രണ്ടിന്റെ ചോരക്കൊതിയുടെ രാഷ്ട്രീയത്തിനും പതാകക്കും എന്നന്നേക്കുമായി മഹാരാജാസ് 'ഗുഡ്‌ബൈ' പറയണം . അഭിമന്യു കേവലമൊരു രക്തസാക്ഷിയല്ല , രക്തസാക്ഷികളുടെ രാജകുമാരനാണ് . മകനേ , നീ ബാക്കിവെച്ച സ്വപനം നിന്റെ പിന്‍മുറക്കാര്‍ യാഥാര്‍ത്ഥ്യമാക്കും . അഭിമന്യു അമര്‍ രഹേ .......
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com