മീശ വിവാദം: വര്‍ഗീയതയുടെ കല്‍പ്പനകള്‍ വിലപ്പോകുന്നുവെന്ന് വ്യക്തമായെന്ന് പിണറായി

അഭിപ്രായസ്വാതന്ത്ര്യത്തിന് മുന്നില്‍ മതിലുകള്‍ തീര്‍ക്കുന്നവര്‍ക്കെതിരെ മതനിരപേക്ഷ ശക്തികളുടെ ജാഗ്രത ഉണ്ടാകണമെന്നും പിണറായി
മീശ വിവാദം: വര്‍ഗീയതയുടെ കല്‍പ്പനകള്‍ വിലപ്പോകുന്നുവെന്ന് വ്യക്തമായെന്ന് പിണറായി

തിരുവനന്തപുരം: എസ് ഹരീഷിന്റെ മീശ നോവലിനെതിരായ വിമര്‍ശനങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും രംഗത്ത്. ഇതിലൂടെ സംസ്ഥാനത്ത് വര്‍ഗീയതയുടെ കല്‍പ്പനകള്‍ വിലപ്പോകുന്നുവെന്ന് വ്യക്തമായെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഭിപ്രായസ്വാതന്ത്ര്യത്തിന് മുന്നില്‍ മതിലുകള്‍ തീര്‍ക്കുന്നവര്‍ക്കെതിരെ മതനിരപേക്ഷ ശക്തികളുടെ ജാഗ്രത ഉണ്ടാകണമെന്നും പിണറായി വ്യക്തമാക്കി

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ സാഹിത്യകാരന്റെ ഒപ്പമുണ്ടാവും കേരള ഗവര്‍മെന്റ്. എഴുതുവാനുള്ള സ്വാതന്ത്ര്യത്തിനും അവകാശത്തിനും നേര്‍ക്കുള്ള കടന്നാക്രമണങ്ങള്‍ അനുവദിക്കില്ല. നിര്‍ഭയമായ അന്തരീക്ഷത്തിലേ സര്‍ഗ്ഗാത്മകത പുലരൂ. അതിനെ ഞെരുക്കുന്ന ഒന്നിനോടും വിട്ടുവീഴ്ചയില്ല. മീശ എന്ന നോവലിന്റെ രചയിതാവ് ഹരീഷ് വിവാദങ്ങളില്‍ അസ്വസ്ഥ ചിത്തനാകരുത്. ശക്തമായും ധീരമായും എഴുത്തിന്റെ വഴിയില്‍ മുന്നോട്ടു പോവുക എന്നതാണ് വിവാദ സ്രഷ്ടാക്കള്‍ക്ക് അദ്ദേഹം നല്‍കേണ്ട ഉചിതമായ മറുപടി എന്നു കരുതുന്നു. എഴുത്ത് ഉപേക്ഷിക്കരുത്. പ്രതിബന്ധങ്ങളെ എഴുത്തിന്റെ ശക്തി കൊണ്ടു മറികടക്കണമെന്ന് മുഖ്യമന്ത്രി നേരത്തെ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com