'കെവിനെ റോഡില്‍ നിന്ന് താഴേക്ക് തള്ളിയിട്ടു, അവശനായിരുന്ന കെവിന്‍ താഴേക്ക് ഉരുണ്ടുപോയി'; മൊഴിയില്‍ ഉറച്ച് പ്രതികള്‍

കെവിന്റെ മൃതശരീരം കണ്ടെത്തിയ ചാലിയേക്കരയില്‍ എത്തിച്ച് തെളിവെടുക്കുമ്പോഴാണ് പ്രതികള്‍ വെളിപ്പെടുത്തല്‍ നടത്തിയത്
'കെവിനെ റോഡില്‍ നിന്ന് താഴേക്ക് തള്ളിയിട്ടു, അവശനായിരുന്ന കെവിന്‍ താഴേക്ക് ഉരുണ്ടുപോയി'; മൊഴിയില്‍ ഉറച്ച് പ്രതികള്‍

കെവിന്‍ വധക്കേസില്‍ മുന്‍ മൊഴിയില്‍ ഉറച്ച് പ്രതികള്‍. കെവിനെ വണ്ടിയില്‍ നിന്ന് താഴേക്ക് തള്ളിയിടുകയായിരുന്നെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. മര്‍ദനമേറ്റ് കെവിന്‍ അവശനായിരുന്നുവെന്നും അതിനാല്‍ ഉരുണ്ട് താഴെപ്പോയെന്നും ഇവര്‍ വ്യക്തമാക്കി. കെവിന്റെ മൃതശരീരം കണ്ടെത്തിയ ചാലിയേക്കരയില്‍ എത്തിച്ച് തെളിവെടുക്കുമ്പോഴാണ് പ്രതികളായ നിയാസും റിയാസും വെളിപ്പെടുത്തല്‍ നടത്തിയത്. പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോള്‍ നാട്ടുകാരുടെ പ്രതിഷേധമുണ്ടായി. കെവിന്റെ വധക്കേസില്‍ അറസ്റ്റിലായ റിയാസ്, നിയാസ്, വിഷ്ണു ഫസല്‍ എന്നിവരെയാണ് തെളിവെടുപ്പിനായി കൊണ്ടുപോയത്. 

 ഐജി വിജയ് സാക്കറെയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്. കെവിനെ കൊലപ്പെടുത്തിയതു തന്നെയാണെന്ന് വിജയ് സാക്കറെ പ്രതികരിച്ചു. കുറ്റക്കാര്‍ക്ക് തക്കതായ ശിക്ഷ വാങ്ങിനല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com