കൊച്ചി: തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്, എഡിജിപിയുടെ മകളുടെ മർദനമേറ്റ പൊലീസ് ഡ്രൈവർ ഹൈക്കോടതിയിൽ. എഡിജിപിയുടെ മകളുടെ പരാതിയിലാണ് പൊലീസ് ഡ്രൈവർ ഗാവസ്കർക്കെതിരെ കേസെടുത്തിട്ടുള്ളത്. ഈ പരാതി വ്യാജമാണെന്നാണ് ഗാവസ്കർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
എഡിജിപി സുദേഷ് കുമാറിന്റെ മകൾ മർദിച്ചെന്ന പൊലീസ് ഡ്രൈവർ ഗവാസ്കറുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് എഡിജിപിയുടെ മകൾ പരാതി നൽകിയത്. ഇതേതുടർന്ന് ഗവാസ്കർക്കെതിരെയും കേസെടുത്തു. അസഭ്യം പറയൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ ജാമ്യമില്ലാ കുറ്റങ്ങളാണ് ഗവാസ്കർക്കെതിരേ ചുമത്തിയത്. ഇതിനെതിരെയാണ് ഗാവസ്കർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
പൊലീസ് ഡ്രൈവർക്കെതിരായ എഡിജിപിയുടെ മകളുടെ പരാതി വ്യാജമെന്ന് അന്വേഷണത്തിൽ തെളിഞ്ഞാൽ ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ നേരത്തെ വ്യക്തമാക്കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ