കായംകുളം: വികസന പ്രവർത്തനങ്ങളിൽ തടസം നിൽക്കുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടാൻ നിയമം വേണമെന്നു പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ. ഇത്തരം ജീവനക്കാർക്കു ശമ്പളം കൊടുക്കാതിരിക്കാനും നിയമം ആവശ്യമാണ്. സർക്കാർ ഉദ്യോഗസ്ഥരുടെ മനോഭാവത്തിൽ മാറ്റം വന്നാൽ മാത്രമേ വികസനങ്ങൾ സാധ്യമാകുകയുള്ളുവെന്ന് കായംകുളത്ത് പൊതുചടങ്ങിൽ സംസാരിക്കവെ മന്ത്രി പറഞ്ഞു.
ജനപ്രതിനിധികളുടെ പ്രവർത്തനം വിലയിരുത്തുവാൻ തെരഞ്ഞെടുപ്പ് പോലുള്ള സംവിധാനങ്ങൾ ഉണ്ട്. എന്നാൽ ഇത്തരത്തിൽ ഉദ്യോഗസ്ഥരുടെ പ്രവർത്തനത്തെ വിലയിരുത്തുവാൻ സംവിധാനം ഇല്ലാത്തതാണ് അവരുടെ മനോഭാവത്തിൽ മാറ്റം വരാതിരിക്കാൻ കാരണം- മന്ത്രി പറഞ്ഞു.
വികസന കാര്യത്തിൽ രാഷ്ട്രീയം പാടില്ല എന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ