പോളിംഗ് ഏജന്റുമാരില്ലാത്ത പാർട്ടികളുടെ വോട്ട് എണ്ണരുത് ; പരാതിയുമായി പ്രതിപക്ഷം

പോളിംഗ്  ഏജന്റുമാരെ നിയമിക്കാത്തത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു
പോളിംഗ് ഏജന്റുമാരില്ലാത്ത പാർട്ടികളുടെ വോട്ട് എണ്ണരുത് ; പരാതിയുമായി പ്രതിപക്ഷം

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പിൽ പോളിംഗ് ഏജന്റുമാരെ നിയമിക്കാത്ത പാർട്ടികളുടെ വോട്ട് എണ്ണരുതെന്ന ആവശ്യവുമായി യുഡിഎഫ്. ഇക്കാര്യം ചൂണ്ടിക്കാട്ടി യുഡിഎഫ് നിയമസഭ സെക്രട്ടറിക്കു പരാതി നൽകി. ഏജന്റുമാരെ നിയമിക്കാത്തത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ഭരണ മുന്നണിയിലെ സിപിഐ, ജനതാദൾ, എൻസിപി എന്നി കക്ഷികൾക്കാണ് ഏജന്‍റുമാരില്ലാതിരുന്നത്. ഓരോ അംഗവും ചെയ്യുന്ന വോട്ട് അതതു പാർട്ടികൾ പോളിംഗ് സ്റ്റേഷനിൽ നിയമിക്കുന്ന ഏജന്‍റുമാരെ കാണിക്കണമെന്നാണ് ചട്ടം. കൂറുമാറ്റം തടയുന്നതിന്‍റെ ഭാഗമായിട്ടാണ് ഓപ്പണ്‍ വോട്ട്. എന്നാൽ ഈ മൂന്ന് പാർട്ടികളും പോളിംഗ് ഏജന്‍റുമാരെ നിയോഗിച്ചിരുന്നില്ല. 

പോളിംഗ്  ഏജന്‍റുമാരില്ലാത്ത പാർട്ടികളുടെ വോട്ട് റദ്ദാക്കണമെന്നും യുഡിഎഫ് പരാതിയിൽ ആവശ്യപ്പെട്ടു. രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ എം പി വീരേന്ദ്രകുമാറും കോൺഗ്രസിലെ ബി ബാബുപ്രസാദും തമ്മിലാണ് മൽസരം. ജയിക്കാൻ 71 വോട്ടുകളാണ് വേണ്ടത്. എൽഡിഎഫിന് 90 അംഗങ്ങളുണ്ട്.  യുഡിഫിന് 41 പേരുടെ പിന്തുണ മാത്രമെ ഉള്ളു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com