'ജനനേന്ദ്രിയം മുറിച്ചത് ഒന്നില്‍ കൂടുതല്‍ പേര്‍ ചേര്‍ന്ന് ബലമായി' ; വെളിപ്പെടുത്തലുമായി സ്വാമി ഗംഗേശാനന്ദ

പരാതി ഇല്ലാത്തതിനാലാണ് സ്വയം മുറിച്ചതാണെന്ന് പറഞ്ഞത്. സഹായിച്ചവര്‍ പ്രത്യുപകാരം ചെയ്തതായി മാത്രം കാണുന്നു
'ജനനേന്ദ്രിയം മുറിച്ചത് ഒന്നില്‍ കൂടുതല്‍ പേര്‍ ചേര്‍ന്ന് ബലമായി' ; വെളിപ്പെടുത്തലുമായി സ്വാമി ഗംഗേശാനന്ദ

കൊച്ചി : ജനനേന്ദ്രിയം സ്വയം മുറിച്ചതല്ല, ഒന്നില്‍ കൂടുതല്‍ പേര്‍ ചേര്‍ന്ന് ബലമായി മുറിക്കുകയായിരുന്നു എന്ന് സ്വാമി ഗംഗേശാനന്ദ. കൊച്ചിയില്‍ സ്‌പെഷലിസ്റ്റ് ആശുപത്രിയില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് ഗംഗേശാനന്ദ ഇക്കാര്യം പറഞ്ഞത്. പരാതി ഇല്ലാത്തതിനാലാണ് സ്വയം മുറിച്ചതാണെന്ന് പറഞ്ഞത്. സഹായിച്ചവര്‍ പ്രത്യുപകാരം ചെയ്തതായി മാത്രം കാണുന്നു.

ഇപ്പോള്‍ ചികില്‍സയെക്കുറിച്ച് പറയാന്‍ മാത്രമാണ് വാര്‍ത്താസമ്മേളനം വിളിച്ചത്. തനിക്ക് നേരെയുണ്ടായ ആക്രമണം സംബന്ധിച്ച് പിന്നീട് വെളിപ്പെടുത്തും. ചികില്‍സയ്ക്ക് ശേഷം എല്ലാം തുറന്ന് പറയാം. ഇതിനായി വാര്‍ത്താസമ്മേളനം വിളിക്കും. തനിക്കെതിരെ മാധ്യമങ്ങളെല്ലാം നിരവധി കഥകള്‍ നല്‍കിയിരുന്നു. ഇതിനെല്ലാം ആരോടും പരാതിയില്ലെന്ന് ഗംഗേശാനന്ദ പറഞ്ഞു. 

തനിക്കെതിരായ കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് മാധ്യമങ്ങള്‍ക്ക് അടക്കം കൊടുത്തു. ശരിക്കും റിപ്പോര്‍ട്ട് കോടതിയിലല്ലേ നല്‍കേണ്ടത്. തനിക്കെതിരെ ശക്തമായ സംഘമാണുള്ളത്. താന്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ഭരണഘടനാപരമായി കോടതിയോ, വിശ്വാസപരമായി ദൈവമോ ശിക്ഷിക്കട്ടെ. എന്തായാലും സംഭവിച്ചത് എല്ലാം തുറന്നുപറയുമെന്നും സ്വാമി ഗംഗേശാനന്ദ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com