ലിഗയുടെ കൊലപാതകം;പ്രതികളെന്ന് സംശയിക്കുന്നവര്‍ക്ക് തീവ്രവാദ സ്വഭാവമുള്ള സംഘടനയുമായി ബന്ധം;കോടതിയെ സമീപിക്കുമെന്ന് പൊലീസിന് ഭീഷണി

സംഭവത്തിന് ദൃക്‌സാക്ഷികളില്‍ ചിലര്‍ സത്യം പറയാന്‍ മടിക്കുന്നതും ഈ സംഘടനയെ ഭയന്നാണെന്നും സൂചനയുണ്ട്
ലിഗയുടെ കൊലപാതകം;പ്രതികളെന്ന് സംശയിക്കുന്നവര്‍ക്ക് തീവ്രവാദ സ്വഭാവമുള്ള സംഘടനയുമായി ബന്ധം;കോടതിയെ സമീപിക്കുമെന്ന് പൊലീസിന് ഭീഷണി

തിരുവനന്തപുരം; വിദേശ വനിത ലിഗയുടെ കൊലപാതകത്തില്‍ ശക്തമായ തെളുവുകള്‍ ലഭിക്കാത്തത് പൊലീസിനെ കുഴയ്ക്കുന്നു. കൊലപാതകവുമായി ബന്ധമുള്ള ആറ് പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ടെങ്കിലും ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. രാസപരിശോധന ഫലം ഉടന്‍ ലഭിക്കുമെന്നാണ് സൂചന. അതിനിടെ കസ്റ്റഡിയിലെടുത്ത ചിലര്‍ക്കുവേണ്ടി തീവ്രവാദ സ്വഭാവമുള്ള ഒരു സംഘടനയിലെ പ്രവര്‍ത്തകര്‍ പൊലീസിനെ ഭീഷണിപ്പെടുത്തി. 

തങ്ങളുടെ പ്രവര്‍ത്തകരെ അനധികൃതമായി കസ്റ്റഡിയില്‍ സൂക്ഷിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് പൊലീസിനെ ഭീഷണിപ്പെടുത്തിയത്. ഇതിനെ തുടര്‍ന്ന് ചിലരെ പൊലീസിന് വിട്ടയയ്‌ക്കേണ്ടിവന്നു. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് വിചാരിക്കുന്നവരെ ഒന്നിലേറെ ദിവസം കസ്റ്റഡിയിലെടുത്ത് സൂക്ഷിക്കുകയും അറസ്റ്റു ചെയ്യാതെ തന്നെ തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പൊലീസിന്റെ കൈവശം ലഭിച്ചതാണ് പൊലീസിന് തിരിച്ചടിയായത്. സംഭവത്തിന് ദൃക്‌സാക്ഷികളില്‍ ചിലര്‍ സത്യം പറയാന്‍ മടിക്കുന്നതും ഈ സംഘടനയെ ഭയന്നാണെന്നും സൂചനയുണ്ട്. 

രാസപരിശോധന ഫലം പുറത്തുവന്നാലെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. ലിഗ എങ്ങനെയാണ് വാഴമുട്ടത്തെ കണ്ടല്‍കാട്ടില്‍ എത്തിയതെന്നോ ആരാണ് ഇവരെ ഇവിടെ കൊണ്ടുവന്നതെന്നോ പൊലീസിന് വ്യക്തമായിട്ടില്ല. മാനഭംഗശ്രമം ചെറുത്തതിനെ തുടര്‍ന്നുണ്ടായ ബലപ്രയോഗമാണ് മരണത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. കണ്ടല്‍കാടില്‍ നിന്ന് ലഭിച്ച വിരലടയാളവും മുടിയും ഉള്‍പ്പടെയുള്ള തെളിവുകള്‍ കസ്റ്റഡിയിലുള്ളവരുടേതാണെന്ന് തെളിഞ്ഞാല്‍ അറസ്റ്റുണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com