ബംഗളുരു: കോട്ടയം മുക്കൂട്ടുതറയിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായ ജസ്‌ന മരിയ ബംഗളൂരൂവിലെത്തിയെന്ന റിപ്പോർട്ടുകളെത്തുടർന്ന് പൊലീസ് സംഘം പരിശോധന നടത്തി. ജസ്ന ഒരു യുവാവിനൊപ്പം എത്തിയെന്നു റിപ്പോർട്ടുകൾ വന്ന മടിവാള ആസ്വാസ് ഭവനിലാണ് പൊലീസ് എത്തിയത്.
അഗതികൾക്ക് ആഹാരം നൽകുന്ന സന്നദ്ധ സ്ഥാപവനമായ ആസ്വാസ് ഭവനിലെ പ്രവർത്തകനായ പാലാ സ്വദേശി ജസ്നയെ കണ്ട് തിരിച്ചറിഞ്ഞെന്നായിരുന്നു റിപ്പോർട്ടുകൾ. സുഹൃത്തും ജസ്നയും ബൈക്കിലാണ് ആശ്രയ ഭവനിൽ വന്നത്. ഇവിടുത്തെ ഫാദറിനോട് വിവാഹം നടത്തിത്തരണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ പാലാ സ്വദേശി ഇവരെ തിരിച്ചറിഞ്ഞതോടെ രണ്ടുപേരും അവിടെനിന്നു പോവുകയായിരുന്നു എന്നാണ് വാർത്തകൾ വന്നത്. ഇതിന്റരെ അടിസ്ഥാനത്തിൽ പൊലീസ് സംഘം മടിവാളയിലെത്തിയ പരിശോധന നടത്തി. ആസ്വാസ് ഭവനിലെ സിസിടിവി ദൃശ്യങ്ങൾ സംഘം പരിശോധിച്ചു. ജസ്ന ഇവിടെ എത്തിയെന്നു സ്ഥിരീകരിക്കുന്ന തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് വിവരം.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിനിയായ ജസ്ന മരിയ ജയിംസി (20)നെ ഇക്കഴിഞ്ഞ മാർച്ച് 22 മുതലാണ് കാണാതാകുന്നത്. കാഞ്ഞിരപ്പള്ളിയിലെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞു പോയ ജസ്നയെക്കുറിച്ച് പിന്നീട് വിവരമില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ