സമദൂരം തുടരും,ചെങ്ങന്നൂരില്‍ നയം വ്യക്തമാക്കി എന്‍എസ്എസ്; മുന്നോക്ക സമുദായത്തിലെ പിന്നാക്കക്കാര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയത് എല്‍ഡിഎഫ് 

എന്‍എസ്എസ് വോട്ടുകള്‍ നിര്‍ണായകമായ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ സമദൂരമാണ് എന്നും എന്‍എസ്എസ് നയമെന്ന് സുകുമാരന്‍ നായര്‍
സമദൂരം തുടരും,ചെങ്ങന്നൂരില്‍ നയം വ്യക്തമാക്കി എന്‍എസ്എസ്; മുന്നോക്ക സമുദായത്തിലെ പിന്നാക്കക്കാര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയത് എല്‍ഡിഎഫ് 

കോട്ടയം: ചെറിയ ഇടവേളയ്ക്ക് ശേഷം രാഷ്ട്രീയ നിലപാട് വ്യക്തമാക്കി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.  എന്‍എസ്എസ് വോട്ടുകള്‍ നിര്‍ണായകമായ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ സമദൂരമാണ് എന്നും എന്‍എസ്എസ് നയമെന്ന് സുകുമാരന്‍ നായര്‍ ആവര്‍ത്തിച്ചു.എന്‍എസ്എസിനു രാഷ്ട്രീയമില്ല. എല്ലാ പാര്‍ട്ടികളോടും ഒരേ സമീപനമാണു സ്വീകരിക്കുക. ഏതെങ്കിലും പാര്‍ട്ടിക്കോ സമുദായത്തിനോ മതത്തിനോ എതിരല്ല എന്‍എസ്എസ് എന്നും അദ്ദേഹം വ്യക്തമാക്കി. എന്‍എസ്എസ് പത്തനാപുരം താലൂക്ക് യൂണിയന്‍ പ്രസിഡന്റായി ആറു പതിറ്റാണ്ട് പിന്നിട്ട ആര്‍.ബാലകൃഷ്ണപിള്ളയെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സുകുമാരന്‍ നായര്‍.

ചെറിയ ഇടവേളയ്ക്കു ശേഷമാണ് എന്‍എസ്എസ് ജനറല്‍സെക്രട്ടറി പരസ്യമായി രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുന്നത്. എന്‍എസ്എസ് വോട്ടുകള്‍ നിര്‍ണായകമായ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഇതെന്നതും ശ്രദ്ധേയം. എല്‍ഡിഎഫ് സര്‍ക്കാരിനെയും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെയും  പ്രശംസിച്ച എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പക്ഷേ ബിജെപിയെക്കുറിച്ചോ കേന്ദ്രസര്‍ക്കാരിനെക്കുറിച്ചു പ്രസംഗത്തില്‍ പരാമര്‍ശിച്ചില്ല. 

മന്നത്ത് പത്മനാഭന്റെ കാലം മുതല്‍ ആവശ്യപ്പെടുന്ന പല കാര്യങ്ങളും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് ചെയ്തു തന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ അതേ സമീപനം തന്നെയാണ് എന്‍എസ്എസിനോട് എല്‍ഡിഎഫ് സര്‍ക്കാരിനും. മുന്നോക്ക സമുദായത്തിലെ പിന്നാക്കക്കാര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയത് എല്‍ഡിഎഫ് മാത്രമാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com