നഴ്‌സുമാരുടെ മിനിമം വേതനം; ആശുപത്രി മാനേജുമെന്റുകളെ സുപ്രീംകോടതിയും കയ്യൊഴിഞ്ഞു

നഴ്‌സുമാരുടെ മിനിമം വേതനം സംബന്ധിച്ച വിജ്ഞാപനം സ്‌റ്റേ ചെയ്യണമെന്ന സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ ആവശ്യം സുപ്രീംകോടതി തള്ളി
നഴ്‌സുമാരുടെ മിനിമം വേതനം; ആശുപത്രി മാനേജുമെന്റുകളെ സുപ്രീംകോടതിയും കയ്യൊഴിഞ്ഞു

ന്യൂഡല്‍ഹി: നഴ്‌സുമാരുടെ മിനിമം വേതനം സംബന്ധിച്ച വിജ്ഞാപനം സ്‌റ്റേ ചെയ്യണമെന്ന സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ ആവശ്യം സുപ്രീംകോടതി തള്ളി. വിജ്ഞാപനം നടപ്പാക്കിയാല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകുമെന്ന മാനേജ്‌മെന്റുകളുടെ വാദം കോടതി നിരസിച്ചു. ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ അവധിക്കാല ബെഞ്ചിന്റേതാണ് നടപടി. വിജ്ഞാപനം ചോദ്യം ചെയ്തുളള ഹര്‍ജികളില്‍ ഹൈക്കോടതി ഒരു മാസത്തിനകം തീര്‍പ്പ് കല്‍പ്പിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

വിജ്ഞാപനം സ്‌റ്റേ ചെയ്യണമെന്ന മാനേജ്‌മെന്റുകളുടെ ആവശ്യത്തെ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ കോടതിയില്‍ എതിര്‍ത്തു.നഴ്‌സുമാര്‍ ഉള്‍പ്പെടെ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം സംബന്ധിച്ച വിജ്ഞാപനം സിംഗിള്‍ ജഡ്ജി സ്‌റ്റേ ചെയ്യാതിരുന്നതിനെതിരെ കേരള െ്രെപവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും തള്ളിയിരുന്നു. മിനിമം വേതന നിയമപ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിച്ചെന്നും ബന്ധപ്പെട്ട കക്ഷികളുടെയെല്ലാം നിലപാട് തേടിയ ശേഷമാണു വിജ്ഞാപനം ഇറക്കിയതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ബോധിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com