കോഴിക്കോട് : നിപ്പ വൈറസ് ബാധിച്ചവരെ ചികിത്സിക്കുന്നതിനുള്ള മരുന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. 8000 റിബവൈറിന്‍ ഗുളികകളാണ് മലേഷ്യയിൽ നിന്നും എത്തിച്ചത്. മരുന്നിന് ഓർഡർ നൽകിയതായി ആരോഗ്യമന്ത്രി കെകെ ശൈലജ നേരത്തെ അറിയിച്ചിരുന്നു.
പരിശോധനയക്ക് ശേഷമെ മരുന്ന് നൽകുകയുള്ളുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ബാക്കി ഗുളികകൾ നാളെ എത്തും. അതേസമയം നിപ്പാ വൈറസ് രോഗലക്ഷണങ്ങൾ കൂടുതൽ പേരിൽ കണ്ടെത്തിയതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. 22 പേരിലാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. 13 പേരിൽ നിപ്പോ വൈറസ് സ്ഥിരീകരിച്ചു.അതിൽ 11 പേർ മരിച്ചതായും 2 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. മലപ്പുറം ജില്ലയിലെ രോഗികൾക്ക് പകർന്നത് കോഴിക്കോട്ട് നിന്നാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ