മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ പൊലീസ് പരാതി സ്വീകരിക്കാത്തത് തെറ്റെന്ന് കടകംപള്ളി: കൊലപാതകം സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കും

പ്രേമിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കെവിന്റെ കൊലപാതകം സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ പൊലീസ് പരാതി സ്വീകരിക്കാത്തത് തെറ്റെന്ന് കടകംപള്ളി: കൊലപാതകം സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കും

തിരുവനന്തപുരം: പ്രേമിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കെവിന്റെ കൊലപാതകം സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സര്‍ക്കാര്‍ എന്ത് നടപടി എടുത്തു എന്നതതാണ് പ്രധാനം. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ പൊലീസ് പരാതി സ്വീകരിക്കാത്തത് തെറ്റെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 

പൊലീസിന്റെ വീഴ്ചയാണ് കെവിന്റെ മരണത്തിലേക്ക് നയിച്ചത്. കവിന്റെ ഭാര്യ നീനുവിനോട് വളരെ മോശമായ നിലയിലാണ് പോലീസ് പെരുമാറിയതെന്ന് ആരോപണമുണ്ട്. ജില്ലയില്‍ മുഖ്യമന്ത്രിയുടെ പരിപാടികളുണ്ട്. അതിന്റെ തിരക്കുകള്‍ കഴിഞ്ഞ് നോക്കാം എന്ന് എസ്.ഐ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.ഞായറാഴ്ച പുലര്‍ച്ചെ ആറ് മണിക്ക് മകനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി പിതാവ് ജോസഫ് ജേക്കബ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയിട്ടും പരാതി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ല. പിന്നാലെ ഭര്‍ത്താവിനെ തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായി 11 മണിക്ക് നീനുവും പോലീസ്സ്‌റ്റേഷനിലെത്തി. എന്നാല്‍ ആ പരാതി സ്വീകരിക്കാനും പൊലീസ് തയ്യാറായില്ല. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ മാത്രമാണ് കേസെടുത്തത്. 

സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിക്കാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കെവിനെ തട്ടിക്കൊണ്ടുപോയത്. തിങ്കളാഴ്ച രാവിലെയോടെ തെന്മലയ്ക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയേക്കര ആറ്റില്‍ നിന്ന് കെവിന്റെ മൃതദേഹം പിന്നീട് കണ്ടെത്തുകയായിരുന്നു.സംഭവുമായി ബന്ധപ്പെട്ട്  നാലുപേര്‍  പിടിയിലുണ്ട്. പ്രതികള്‍ തെങ്കാശിയിലേക്ക് കടന്നാതായാണ് സൂചന. സഹോദരന്‍ ഷാനു ഉള്‍പ്പെടെ പത്തുപേരെയാണ് കേസില്‍ പ്രതി ചേര്‍ത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com