ഒറിജനല്‍ രഥയാത്രയുടെ ഇടക്ക് വെച്ച് അദ്വാനിയെ അറസ്റ്റ് ചെയ്ത ചങ്കുറപ്പുള്ള മുഖ്യമന്ത്രി രാജ്യത്ത് ഉണ്ടായിരുന്നു; ഡ്യൂപ്ലിക്കേറ്റ് രഥയാത്രയുടെ നായകനെ പിണറായി അറസ്റ്റ് ചെയ്യുമോ: വിടി ബല്‍റാം

ഒറിജനല്‍ രഥയാത്രയുടെ ഇടക്ക് വെച്ച് അദ്വാനിയെ അറസ്റ്റ് ചെയ്ത ചങ്കുറപ്പുള്ള മുഖ്യമന്ത്രി രാജ്യത്ത് ഉണ്ടായിരുന്നു - ഡ്യൂപ്ലിക്കേറ്റ് രഥയാത്രയുടെ നായകനെ പിണറായി അറസ്റ്റ് ചെയ്യുമോ: വിടി ബല്‍റാം
ഒറിജനല്‍ രഥയാത്രയുടെ ഇടക്ക് വെച്ച് അദ്വാനിയെ അറസ്റ്റ് ചെയ്ത ചങ്കുറപ്പുള്ള മുഖ്യമന്ത്രി രാജ്യത്ത് ഉണ്ടായിരുന്നു; ഡ്യൂപ്ലിക്കേറ്റ് രഥയാത്രയുടെ നായകനെ പിണറായി അറസ്റ്റ് ചെയ്യുമോ: വിടി ബല്‍റാം

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെയും ആഞ്ഞടിച്ച് വി.ടി.ബല്‍റാം എംഎല്‍എ. ശ്രീധരന്‍ പിള്ള നയിക്കുന്ന രഥയാത്രയ്‌ക്കെതിരെയാണ് ബല്‍റാം രംഗത്ത് വന്നത്. ജാമ്യമില്ലാത്ത ഒരു ക്രിമിനല്‍ കേസിലെ പ്രതിയാണ് പി.എസ് ശ്രീധരന്‍ പിള്ള. അങ്ങനെയൊരാള്‍ക്ക് പൊലീസ് സംരക്ഷണത്തോടു കൂടി ജാഥ നയിക്കാനുള്ള സാഹചര്യം ഒരുക്കുന്നത് എന്ത് അടിസ്ഥാനത്തിലാണന്ന് ബലറാം ചോദിക്കുന്നു.

അദ്ദേഹത്തിനെതിരെ ഇനി എന്ത് നടപടിയാണ് സര്‍ക്കാര്‍ എടുക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കപ്പെടേണ്ടതുണ്ട്. ഒറിജിനല്‍ രഥയാത്രയും നയിച്ചു വന്ന സാക്ഷാല്‍ എല്‍.കെ.അദ്വാനിയെ ഇടക്കു വെച്ച് അറസ്റ്റ് ചെയ്യാന്‍ ചങ്കുറപ്പ് കാട്ടിയിട്ടുള്ള ലാലു പ്രസാദ് യാദവിനെ പോലുള്ള മുഖ്യമന്ത്രിമാര്‍ ഈ രാജ്യത്ത് ഉണ്ടായിരുന്നു. കേന്ദ്ര ഭരണം നഷ്ടപ്പെടുമെന്നത് പോലും കണക്കിലെടുക്കാതെയാണ് അന്ന് ആ മുഖ്യമന്ത്രി ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കാന്‍ വേണ്ടിയുള്ള ധീരമായ തീരുമാനം കൈക്കൊണ്ടത്. ഇന്നിപ്പോള്‍ കേരളത്തിന്റെ മതസൗഹാര്‍ദ്ദാന്തരീക്ഷത്തെ തകര്‍ത്ത് കലാപാഹ്വാനവുമായി കടന്നുവരുന്ന ആര്‍എസ്എസിന്റെ ഈ ഡ്യൂപ്ലിക്കേറ്റ് രഥയാത്രയുടെ നായകനായ ക്രിമിനല്‍ കേസ് പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള ആര്‍ജ്ജവം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിക്കുമോ അതോ പതിവ് പോലെ വഴിമരുന്ന് ഇട്ടുകൊടുക്കേണ്ടെന്ന ന്യായം പറഞ്ഞ് മൈതാന പ്രസംഗങ്ങളിലേക്ക് ഒളിച്ചോടുമോ എന്നാണ് അറിയാനുള്ളതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം

ബിജെപി സംസ്ഥാന പ്രസിഡണ്ട് ശ്രീധരന്‍ പിള്ളയെ ഒന്നാം പ്രതിയാക്കി ക്രിമിനല്‍ കേസ് എടുക്കണമെന്നും ഗൂഡാലോചനയേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും കേരളം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയായ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സര്‍ക്കാര്‍ വിലാസം യുവജന സംഘടന ഡിവൈഎഫ്‌ഐയും പരസ്യമായി ആവശ്യപ്പെട്ടിട്ടും അഞ്ച് ദിവസം പിണറായി വിജയന്‍ സര്‍ക്കാര്‍ അനങ്ങിയില്ല. അവസാനം മുന്‍ കെ എസ് യു നേതാവും വീക്ഷണത്തിലെ പത്രപ്രവര്‍ത്തകനുമായ ഷൈബിന്‍ നന്മണ്ടയുടെ പരാതിയിലാണ് മറ്റ് നിവൃത്തിയില്ലാതെ കോഴിക്കോട് കസബ പോലീസ് കേസെടുത്തിരിക്കുന്നത്.

ഏതായാലും ജാമ്യമില്ലാത്ത ഒരു ക്രിമിനല്‍ കേസിലെ പ്രതിയാണ് ഇപ്പോള്‍ വടക്കുനിന്ന് പോലീസ് സംരക്ഷണത്തില്‍ ജാഥയും നയിച്ചുകൊണ്ട് വരുന്ന ശ്രീധരന്‍പിള്ള. അദ്ദേഹത്തിനെതിരെ ഇനി എന്ത് നടപടിയാണ് സര്‍ക്കാര്‍ എടുക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കപ്പെടേണ്ടതുണ്ട്. ഒറിജിനല്‍ രഥയാത്രയും നയിച്ചുവന്ന സാക്ഷാല്‍ എല്‍.കെ. അദ്വാനിയെ ഇടക്കുവെച്ച് അറസ്റ്റ് ചെയ്യാന്‍ ചങ്കുറപ്പ് കാട്ടിയിട്ടുള്ള ലാലു പ്രസാദ് യാദവിനേപ്പോലുള്ള മുഖ്യമന്ത്രിമാര്‍ ഈ രാജ്യത്ത് ഉണ്ടായിരുന്നു. കേന്ദ്ര ഭരണം നഷ്ടപ്പെടുമെന്നത് പോലും കണക്കിലെടുക്കാതെയാണ് അന്ന് ആ മുഖ്യമന്ത്രി ഇന്ത്യയുടെ മതേതരത്ത്വം സംരക്ഷിക്കാന്‍ വേണ്ടിയുള്ള ധീരമായ തീരുമാനം കൈക്കൊണ്ടത്. ഇന്നിപ്പോള്‍ കേരളത്തിന്റെ മതസൗഹാര്‍ദ്ദാന്തരീക്ഷത്തെ തകര്‍ത്ത് കലാപാഹ്വാനവുമായി കടന്നുവരുന്ന ആര്‍എസ്എസിന്റെ ഈ ഡ്യൂപ്ലിക്കേറ്റ് രഥയാത്രയുടെ നായകനായ ക്രിമിനല്‍ കേസ് പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള ആര്‍ജ്ജവം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിക്കുമോ അതോ പതിവ് പോലെ വഴിമരുന്ന് ഇട്ടുകൊടുക്കേണ്ടെന്ന ന്യായം പറഞ്ഞ് മൈതാന പ്രസംഗങ്ങളിലേക്ക് ഒളിച്ചോടുമോ എന്നാണ് അറിയാനുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com