കോട്ടയം: എരുമേലിയിലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസും മരാമത്ത് ഓഫീസും ഒരുവിഭാഗം താഴിട്ടുപൂട്ടി കൊടികുത്തി. വിശ്വാസികളെയും ക്ഷേത്രങ്ങളെയും വേണ്ടാത്ത ദേവസ്വം ബോർഡിനെയും സർക്കാരിനെയും വിശ്വാസികൾക്കും വേണ്ടെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം.
ഇവിടെത്തെ വഴിപാട് കൗണ്ടറും തകർത്ത ഭക്തർ ഇനി ക്ഷേത്രങ്ങൾ വിശ്വാസികൾ ഭരിക്കുമെന്നും പറഞ്ഞു. ദേവസ്വം ബോർഡിന്‍റെ വഴിപാട് നിരക്കുകൾ പ്രദർശിപ്പിച്ച ബോർഡ് തോട്ടിലെറിഞ്ഞു. ദേവസ്വം ബോർഡ് ഓഫീസുകൾക്ക് മുകളിൽ സ്ഥാപിച്ചിരുന്ന നെയിംബോർഡുകളും തകർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ